പ്രകൃതി നിര്‍ദ്ധാരണം വഴിയുണ്ടാകുന്ന പര്‍വതങ്ങള്‍

മലയാളത്തിലെ പ്രമുഖ ഗ്രന്ഥകാരനും യുക്തിവാദിയും ആയ സി രവിചന്ദ്രനും ആയി അദ്ദഹത്തിന്റെ ബ്ലോഗില്‍ പരിണാമവാദവും ആയി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ച അതെ പടി എടുത്തു കൊടുക്കയാണ് ഇവിടെ.  പ്രശസ്ത ജീവശാസ്ത്രകാരനും പരിണാമ വാദിയും ആയ ഡോകിന്സിന്റെ പരിണാമ സംബന്ധമായ കൃതിയായ The Greatest Show on Earth എന്ന പുസ്തകം, ‘ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യവിസ്മയം’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ശ്രീ രവിചന്ദ്രനാണ്. ഡോകിന്‍സ്റെ തെന്നെ God Delusion  എന്ന പുസ്തകവും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തെന്നെ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പലരും അദ്ദേഹത്തെ മലയാള ഡോകിന്‍സ് എന്നു വിളിച്ചത് കാണാം.  രവിചന്ദ്രന്‍ ആ വിശേഷണത്തെ ആ വിശേഷണത്തെ  അന്ഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല എങ്കിലും.

എന്നാല്‍ ആ ചര്‍ച്ചയില്‍ പ്രകൃതി നിര്‍ദ്ധാരണവും ആയി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങങ്ങള്‍ പരിണാമ സിദ്ധാന്തത്തില്‍ പ്രാഥമിക ധാരണ മാത്രമുള്ളവരില്‍ നിന്നും പോലും പ്രതീക്ഷാത്തവിധം അബദ്ധജടിലമായിരുന്നു. ആ ചര്‍ച്ചയുടെ അവസാനം അദ്ദേഹം എടുത്ത നിലപാടാകാട്ടെ പരിണാമവാദവും  നാസ്ഥികതയും പ്രചരിപ്പിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ എഴുതുകയും കേരളത്തില്‍ ഉടനീളം അതിന് വേണ്ടി പ്രസംഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കാത്ത വിധം നിഷേധാതാമകവും.


പ്രകൃതി നിര്‍ദ്ധാരണത്തെ ക്കുറിച്ച് വളരെ ആധികാരികം എന്ന നിലയില്‍ അദ്ദേഹം അവിടെ പറഞ്ഞ കാര്യങ്ങളെ ചോദ്യം ചെയ്ത എന്നെ വ്യക്തിപരമായി അവഹേളിക്കുകയാണ് രവിചന്ദ്രന്‍ അവസാനം ചെയ്തത്. അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു യുക്തിവാദികള്‍ ആകട്ടെ, രവിചന്ദ്രന്‍റെ പരിണാമവാദതിലുള്ള അറിവ് ഞാന്‍ ചോദ്യം ചെയ്യുക എന്നുള്ളത് വലിയ അപരാധമായിട്ടാണ് കണ്ടത്. രവിചന്ദ്രന്‍ പറഞ്ഞത് തെറ്റാണ് എന്ന് പറയാന്‍ ഞാനാരാണ് എന്ന രീതിയില്‍ ആണ് അവിടെയുള്ളവര്‍ പ്രതികരിച്ചത്. ശാസ്ത്ര ബോധം ഉള്ളവര്‍ എന്ന് അവകാശപ്പെടുന്നവരുടെ അവസ്ഥയാണ് ഇത്!.

 aa-2 a-2

ഏതായിരുന്നാലും, രവിചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താന്‍ അദ്ദേഹമോ അവിടെയുണ്ടായിരുന്ന മറ്റു പരിണാമവാദികളോ തയ്യാറാവാത്തതിനാലും, ആ വിഷയത്തില്‍ ഞാന്‍ പറഞ്ഞത് അബദ്ധമാണ് എന്ന് പിന്നീടും അവിടെയുള്ളവര്‍ പറയുന്നതിനാലും ആ ചര്‍ച്ച അതെ പോലെ ഞാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു. ശാസ്ത്രബോധവും യുക്തിബോധവും ധൈഷണിക സത്യസന്തതയും ഉള്ളവര്‍ക്ക് ഈ വിഷയത്തില്‍ സ്വന്തം അഭിപ്രായം പറയാം.

പ്രകൃതി നിര്‍ദ്ധാരണം വഴിയാണോ പര്‍വതങ്ങള്‍ ഉണ്ടാകുന്നത് ?

ഈ ചോദ്യത്തിന് രവിചന്ദ്രന്‍ തന്ന മറുപടി ഇതാണ്.

രവിചന്ദ്രന്‍:
താങ്കള്‍ നാച്ചുറല്‍ സെലക്ഷനെപ്പറ്റി ഇവിടെ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഈ ചോദ്യം നിരന്തരമായി ഉന്നയിച്ചു കാണുന്നു. എന്നാല്‍ ഈ ബ്‌ളോഗില്‍ അതിന്റെ തുടര്‍ ചര്‍ച്ച ഉദ്ദേശിക്കുന്നില്ല. മതവും ദൈവവുമാണ് 'നാസ്ത്കിനായ ദൈവ'ത്തിലെ വിഷയങ്ങള്‍. പരിണാമത്തെപ്പറ്റി മറ്റൊരു ബ്ലോഗ് തയ്യാറാക്കിയിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം' റിലീസ് ചെയ്യുമ്പോഴേക്കും അത് പൂര്‍ണ്ണതോതില്‍ വികസിപ്പിക്കണം.കാളിദാസന്‍ പറഞ്ഞത് എന്താണെന്ന് അറിയില്ല, അദ്ദേഹമിങ്ങനെ പറഞ്ഞോ എന്നും തീര്‍ച്ചയില്ല. നേരിട്ടുചോദിച്ചതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം. പ്രകൃതിനിര്‍ധാരണം അഥവാ Natural selection എന്ന വാക്കില്‍ പ്രകൃതി(Nature), നിര്‍ധാരണം അഥവാ തെരഞ്ഞെടുപ്പ്(selection) എന്നീ രണ്ടു ഘടകപദങ്ങളുണ്ട്. ഈ രണ്ടു വാക്കുകള്‍ക്കും നാം വ്യാവഹാരികഭാഷയില്‍ പൊതുവായി കല്‍പ്പിക്കുന്ന അര്‍ത്ഥം സംബന്ധിച്ച് സംശയമില്ലല്ലോ. എന്നാല്‍ പരിണാമവുമായി ബന്ധപ്പെടുത്തി നാം ഉപയോഗിക്കുന്ന 'പ്രകൃതിനിര്‍ധാരണ'ത്തില്‍ വ്യവഹാരിക അര്‍ത്ഥത്തിലുള്ള 'പ്രകൃതി'യുമില്ല, 'നിര്‍ധാരണ'വുമില്ല. There is no 'NATURE' or 'SELECTION' in NATURAL SELECTION. 'പ്രകൃതി'യില്ലെങ്കിലും ഈ 'പ്രകൃതിനിര്‍ധാരണം' സംഭവിക്കും. അത് നാമുദ്ദേശിക്കുന്ന സാധാരണഗതിയിലുള്ള ഒരു 'തെരഞ്ഞെടുപ്പ്'ആയിരിക്കുകയുമില്ല. സാധ്യമായ സംഭവ്യതകളില്‍ ഏറ്റവും പ്രബലമായതിന്റെ പ്രകാശനമാണ് പ്രകൃതിനിര്‍ധാരണം കൊണ്ടുദ്ദേശിക്കുന്നത്. It is the most possible expression derived out of the most possibele outcome evolved from all the potential possibilities. 'നാച്ചുറല്‍ ആയ സെലക്ഷന്‍' ആണത്. അതായത് സ്വാഭാവികമായ തെരഞ്ഞെടുപ്പ്്. തെരഞ്ഞെടുപ്പെന്നു പറയുമ്പോള്‍ നാം തുണിക്കടയില്‍ പോയി ഷര്‍ട്ട് തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒന്നായി തെറ്റിദ്ധരിക്കരുത്.

കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഏതൊരു ഗ്രഹത്തില്‍നിന്നും ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാല്‍ അതിന്റെ 'പ്രകൃതിനിര്‍ധാരണം' എന്നുപറയുന്നത് താഴോട്ട് വീഴലാണ്(falling down). ഭൂമിയില്‍ പര്‍വതവും പുഴയുമൊക്കെ ഉണ്ടായത് പ്രകൃതിനിര്‍ധാരണത്തിലൂടെ ആണെന്നു മാത്രമല്ല പ്രകൃതിനിര്‍ധാരണത്തിലൂടെയേ അതു സംഭവിക്കു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതല്ലാതെ ഞാന്‍ നോക്കിയിട്ട് മറ്റു വഴികളൊന്നും തെളിയുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീടാകാം. ഇതുസംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിപ്രായം വ്യക്തമായല്ലോ. ചോദിച്ചതുകൊണ്ടു പറഞ്ഞു എന്നുകണ്ടാല്‍ മതി.

 
സുബൈര്‍:
“There is no 'NATURE' or 'SELECTION' in NATURAL SELECTION. '”
ആഹാ ഇത് കൊള്ളാമല്ലോ.  ശരി, artificial selection ല്‍ സെലെക്ഷന്‍ ഉണ്ടോ സാറേ?

“ഭൂമിയില്‍ പര്‍വതവും പുഴയുമൊക്കെ ഉണ്ടായത് പ്രകൃതിനിര്‍ധാരണത്തിലൂടെ ആണെന്നു മാത്രമല്ല പ്രകൃതിനിര്‍ധാരണത്തിലൂടെയേ അതു സംഭവിക്കു എന്ന അഭിപ്രായമാണ് എനിക്കുള്ളത്.”
ഇതും ഒരു പുതിയ അറിയാവണല്ലോ.

അപ്പൊ ഈ നാച്ചുറല്‍ സെലെക്ഷന്‍ എന്നത് random process ആണോ അതോ nonrandom പ്രോസ്സസ് ആണോ ?
ഇനി ഈ ഭൂമിയില്‍ സാറിന്റെ അഭിപ്രായത്തില്‍ നാച്ചുറല്‍ സെലക്ഷനിലൂടെയെല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടോ ? നാച്ചുറല്‍ സെലെക്ഷനും നാച്ചുറല്‍ പ്രോസസ്സും തമ്മില്‍ എന്തെങ്കിലും വിത്യാസമുണ്ടോ ?

മറ്റൊരു ചോദ്യം കൂടി, പരിണാമം പ്രകൃതി നിര്‍ദ്ധാരണതിലൂടെയാണ് നടന്നെതെന്നു പറഞ്ഞ ഡാര്‍വിന്‍, എന്തുകൊണ്ട് ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരനതിലൂടെയാണ് എന്ന് പറഞ്ഞില്ല ? (അങ്ങിനെ പറഞ്ഞു എന്നാണ് ഇവിടെ കാളിദാസന്‍ അവകാശപ്പെടുന്നത്. താങ്കള്‍ക്ക് ആ വാദം ഉണ്ടെങ്കില്‍ ഡാര്‍വിന്റെ ഉദ്ധരണി ഹാജരാക്കുക)

രവിചന്ദ്രന്‍:

പ്രിയപ്പെട്ട സുബൈര്‍
(1) ഈ വിഷയം വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞത് താങ്കള്‍ക്ക് സ്വീകാര്യമാകാത്തത് ഖേദകരമാണ്. ചോദിച്ചതുകൊണ്ട് അറിയാവുന്നത് വീണ്ടും പറയുന്നു. കൃത്രിമനിര്‍ധാരണത്തില്‍ നിര്‍ധാരണം സംഭവിക്കുന്നുണ്ട്-നാമുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ തന്നെ. പക്ഷെ അതും നിയതാമായ അര്‍ത്ഥത്തില്‍ പൂര്‍ണ്ണനിര്‍ധാരണമല്ല. കാരണം അത് സാധ്യമല്ലെന്നതുതന്നെ. ശരിക്കും എന്താണ് തെരഞ്ഞെടുക്കുന്നതെന്ന്് ബ്രീഡര്‍മാര്‍ക്ക് അറിയാനാവില്ല. ജീവിയെ അല്ലെങ്കില്‍ ജീവിശരീരത്തെ തെരഞ്ഞെടുക്കുന്നുവെന്നാവും അവര്‍ ധരിക്കുന്നത്. വാസ്തവത്തില്‍ അവര്‍ ജീന്‍പൂളുകള്‍ തെരഞ്ഞെടുക്കുന്നതിന്റെ പരോക്ഷ ഏജന്റുകളായി വര്‍ത്തിക്കുകയാണ്. അപ്പോഴും ജീവിക്കുള്ളില്‍ ആന്തരികമായി നടക്കുന്ന അനിയതവ്യതിയാനങ്ങള്‍ ജീവിയുടേയോ ബ്രീഡറുടേയോ അറിവിലോ നിയന്ത്രണത്തിലോ പെട്ട കാര്യമല്ല. കൃത്രിമനിര്‍ധാരണത്തിലെ നിര്‍ധാരണം ഒറ്റയടിക്കുള്ള തെരഞ്ഞെടുപ്പുമല്ല(not one-off event). മറിച്ച് ക്രമമായ പടിപടിയായ ഒറ്റപ്പെടുത്തലിലൂടെ ഒരു ജീന്‍പൂള്‍(അതായത്് ഒരു പ്രത്യക ഇനം) വ്യതിരിക്തമാക്കി തീര്‍ക്കപ്പെടുകയാണ്. ജീനും ജീന്‍ പൂളുമൊക്കെ എന്തെന്ന് അറിയുന്നതിന് മുമ്പേ ബ്രീഡര്‍മാര്‍ 'ദ്വീപുവല്‍ക്കരണ'ത്തിലൂടെ (creating islands of gene pools) കുലീനജാതികളെ വികസിപ്പിച്ചെടുക്കുകയായിരുന്നുവല്ലോ.

(2) Non random selection of random variations-അപ്പോള്‍ രണ്ടുമില്ലേ? തുടക്കവും ഒടുക്കവും പ്രധാനമല്ലേ

(3) നാച്ചുറല്‍ സെലക്ഷന്‍ തീര്‍ച്ചയായും ഒരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു.. (4) ജീവനുണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണെന്ന് ഡാര്‍വിന് ചിന്തിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ജൈവോത്പത്തിയെക്കുറിച്ച് 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' നടത്തിയ ലഘുപരാമര്‍ശം(ഊഷ്മളമായ ചെറു കുളത്തില്‍....എന്നു തുടങ്ങുന്ന ഭാഗമാണ് ഞാനുദ്ദേശിച്ചത്്) സത്യത്തില്‍ അതുതന്നെയാണ് ദ്യോതിപ്പിക്കുന്നത്. (5) നാച്ചുറല്‍ സെലക്ഷനല്ലാതെ മറ്റെന്തെങ്കിലും ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടോ? : എനിക്കറിയില്ല. ഇല്ലെന്നാണ് എന്റെ നിലവിലുള്ള ധാരണ.
 
സുബൈര്‍:
ക്ഷമിക്കണം രവിചന്ദ്രന്‍. പരിണമ വിഷയത്തില്‍ വളരെ അടിസ്ഥാനപരമായ അബദ്ധങ്ങള്‍ ആണ് താങ്കള്‍ പറഞ്ഞു വെച്ചിരിക്കുന്നത്. അതുകൊണ്ട് വിഷയം ഇവിടെ തന്നെ ചര്‍ച്ച ചെയ്തു അവസാനിപ്പിച്ചേക്കാം. ഇവിടെത്തെ പല യുക്തിവാദികളും താങ്കളില്‍ മലയാള ഡോകിന്‍സിനെ കാണുമ്പോള്‍ പ്രത്യേകിച്ചും.

“ചോദിച്ചതുകൊണ്ട് അറിയാവുന്നത് വീണ്ടും പറയുന്നു. കൃത്രിമനിര്‍ധാരണത്തില്‍ നിര്‍ധാരണം സംഭവിക്കുന്നുണ്ട്”

വളരെ നല്ലത്. കൃത്രിമ നിര്‍ദ്ധാരണത്തില്‍ നിര്‍ധാരണം നടക്കുന്നു എന്ന് സമ്മദിച്ചതിന് നന്ദി. ഇനി മനസിലാക്കുക പ്രകൃതി നിര്‍ദ്ധാരണത്തിലും അതെ പോലെയുള്ള സെലക്ഷന്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍ പ്രകൃതി നിര്‍ദ്ധാരണം വിശദീകരിക്കാന്‍ വേണ്ടി ആദ്യം പരിചയപ്പെടുത്തുന്നത് കൃത്രിമ നിര്‍ദ്ധാരണം ആണ്. ഡാര്‍വിന്‍ വിശദമായി തെന്നെ അത് ചെയ്യുന്നുണ്ട്. എന്നിട്ട് പ്രകൃതി നിര്‍ദ്ധാരണം വിശദീകരിക്കാന്‍ കൃത്രിമ നിര്‍ധാണവും ആയി താരത്യം ചെയ്യുകയാണ് അദ്ദേഹത്തിന്‍റെ കൃതിയില്‍. ആ പുസ്തകം വായിച്ചയാള്‍ പ്രകൃതി നിര്‍ദ്ധാരണത്തില്‍ നിര്‍ദ്ധാരണം ഇല്ല എന്നൊക്കെ പറയാന്‍ സാധ്യത കുറവാണ്.

ഡാര്‍വിന്‍ പറഞ്ഞത് തെന്നെ അല്പം ദീര്‍ഘമായി ഉദ്ധരിക്കാം. ഇത് ശ്രദ്ധാപൂര്‍വം വായിച്ചതിനു ശേഷം തീരുമാനിക്കുക നാച്ചുറല്‍ സെലെക്ഷനില്‍ സെലക്ഷന്‍ ഉണ്ടോ എന്ന്.

As man can produce and certainly has produced a great result by his methodical and unconscious means of selection, what may not nature effect? Man can act only on external and visible characters: nature cares nothing for appearances, except in so far as they may be useful to any being. She can act on every internal organ, on every shade of constitutional difference, on the whole machinery of life. Man selects only for his own good; Nature only for that of the being which she tends. Every selected character is fully exercised by her; and the being is placed under well-suited conditions of life. .. 

It may be said that natural selection is daily and hourly scrutinising, throughout the world, every variation, even the slightest; rejecting that which is bad, preserving and adding up all that is good; silently and insensibly working, whenever and wherever opportunity offers, at the improvement of each organic being in relation to its organic and inorganic conditions of life. We see nothing of these slow changes in progress, until the hand of time has marked the long lapse of ages, and then so imperfect is our view into long past geological ages, that we only see that the forms of life are now different from what they formerly were. (On the origin of species by means of natural selection, Page 48).

അതെ പോലെത്തെന്നെ domestication ന്‍ ഒരു തരാം നാച്ചുറല്‍ സെലെക്ഷന്‍ ആയി ഒരുവിഭാഗം പരിണാമ ശാസ്ത്രഞ്ജര്‍ കരുതുന്ന വിവരം രവിചന്ദ്രന്‍ സാറിനരിയാമോ?
താങ്കള്‍ പറഞ്ഞു:

“(2) Non random selection of random variations-അപ്പോള്‍ രണ്ടുമില്ലേ? തുടക്കവും ഒടുക്കവും പ്രധാനമല്ലേ”

എന്റെ ചോദ്യം നാച്ചുറല്‍ സെലെക്ഷന്‍ random process ആണോ അതോ non random പ്രൊസെസ്സ് ആണോ എന്നതായിരുന്നു. അതിന് നേര്‍ക്ക്‌ നേരെ ഉത്തരം പറയാന്‍ കഴിയില്ലേ സാറിന്???



ആണ് എന്നോ അല്ല എന്നോ ഉത്തരം പറയാന്‍ പെറ്റുന്ന, പരിണാമത്തെ ക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍തികള്‍ക്ക് വരെ ചാടി എണീറ്റ്‌ ഉത്തരം പറയാവുന്ന പറ്റുന്ന വിധം ലളിതവും നേര്‍ക്ക്‌ നേരെയുള്ളതും ആണ് ചോദ്യം, എന്നിട്ടും എന്തെ സാറ് തിരിഞ്ഞു കളിക്കുന്നു?

“ നാച്ചുറല്‍ സെലക്ഷന്‍ തീര്‍ച്ചയായും ഒരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു..”

സോറി. എന്റെ ചോദ്യം അതായിരുന്നില്ല. നാച്ചുറല്‍ സെലക്ഷനും നാച്ചുറല്‍ പ്രോസസും ഒന്നാണോ അവതമ്മില്‍ എന്തെങ്കിലും വിത്യാസമുണ്ടോ എന്നതായിരുന്നു എന്‍റെ ചോദ്യം. ആ ചോദ്യത്തിന് താങ്കള്‍ തന്ന ഉത്തരം എന്നെ അത്ഭുതപ്പെടുത്തുന്നു, നാച്ചുറല്‍ സെലക്ഷന്‍ നാച്ചുറല്‍ പ്രോസ്സസ് ആണ് ഓക്കേ, പക്ഷെ എല്ലാ നാച്ചുറല്‍ പ്രോസസ്സും നാച്ചുറല്‍ സെലെക്ഷന്‍ ആണോ ഇതായിരുന്നു ചോദ്യം. ചോദ്യം ഇപ്പൊള്‍ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
താങ്കള്‍ വീണ്ടും പറഞ്ഞു:

“(4) ജീവനുണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണെന്ന് ഡാര്‍വിന് ചിന്തിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ജൈവോത്പത്തിയെക്കുറിച്ച് 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' നടത്തിയ ലഘുപരാമര്‍ശം(ഊഷ്മളമായ ചെറു കുളത്തില്‍....എന്നു തുടങ്ങുന്ന ഭാഗമാണ് ഞാനുദ്ദേശിച്ചത്്) സത്യത്തില്‍ അതുതന്നെയാണ് ദ്യോതിപ്പിക്കുന്നത്”

ഒന്നാമതായി ഒറിജിന്‍ ഓഫ് സ്പീഷീസ് താങ്കള്‍ വായിച്ചിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. കാരണം ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' അങ്ങിനെ ലഘുവായതോ ദീര്‍ഘമായതോ ആയ ഒരു പരാമര്‍ശവും  നടത്തിയിട്ടില്ല. ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ജീവന്റെ ഉത്പത്തി കടന്നു വരുന്നില്ല.

രണ്ടാമതായി ഡാര്‍വിന്‍ മറ്റൊരിടത്ത് പറഞ്ഞ "ആ ചെറിയ കുളത്തില്‍" എന്നുള്ളതില്‍ നാച്ചുറല്‍ സെലക്ഷന്‍ എന്നത് ഡാര്‍വിന്‍ ഉദ്ദേശിച്ചിട്ടേയില്ല.

താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ക്കൊണ്ട് തെന്നെ പറയെട്ടെ, ഡാര്‍വിന്‍ ജീവോല്പത്തിയില്‍ നാച്ചുറല്‍ സെലെക്ഷന്‍ പ്രവര്‍ത്തിച്ചു എന്ന് സൂചിപ്പിചിടുണ്ട് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ മഹാ അബദ്ധം ആണ് അത്. ബയോളജികല്‍ സെലെക്ഷനെ ക്കുറിച്ച് മാത്രമേ ഡാര്‍വിന്‍ പറഞ്ഞിട്ടുള്ളൂ, എഴുതിയിട്ടുള്ളൂ.ഡാര്‍വിന്‍ പറഞ്ഞ നാച്ചുറല്‍ സെലെക്ഷന്‍ എന്താണ് എന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വളരെ വിശദമായി തെന്നെ പറഞ്ഞിട്ടുള്ളതാണ്, ഇവിടെ ഊഹിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.

ജീവികള്‍ ഉണ്ടായതിനെ ശേഷം നടക്കുന്ന സെലെക്ഷനെ ക്കുറിച്ചും അത്മൂലം എങ്ങനെ പുതിയ ജീവികള്‍ ഉണ്ടാകുന്നു വെന്നും ആണ് ഡാര്‍വിന്‍ ചര്‍ച്ച ചെവ്യ്തിട്ടുള്ളത്. അല്ലാതെ മുകളിലെക്ക് എറിയുന്ന കല്ല്‌ താഴേക്കു വീഴുന്നതോന്നും നാച്ചുറല്‍ സെലെക്ഷന്‍ അല്ല.

“(5) നാച്ചുറല്‍ സെലക്ഷനല്ലാതെ മറ്റെന്തെങ്കിലും ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടോ? : എനിക്കറിയില്ല. ഇല്ലെന്നാണ് എന്റെ നിലവിലുള്ള ധാരണ.”

എങ്കില്‍ ആ ധാരണ തിരുത്തുക. കടപ്പുറത്ത് വിത്യസ്ത ആകൃതിയിലുള്ള മണല്‍കൂനകള്‍ ഉണ്ടാകുന്നതും  ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും, ഗുഹകള്‍ ഉണ്ടാകുന്നതും, അഗ്നിപര്‍വതങ്ങള്‍ ഉടലെടുക്കുന്നതും ഒക്കെ നാച്ചുറല്‍ പ്രൊസെസ്സ് വഴിയാണ് എന്ന് പറയാം. എന്നാല്‍ നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്ന് പറയാവതല്ല. അവിടെയൊന്നും ഒരു സെലെക്ഷനും നടക്കുന്നില്ല. ക്രമരഹിതമായ മാറ്റങ്ങള്‍ വഴിയാണ് അവ ഉണ്ടാകുന്നത്. ഇവയില്‍ ഒന്നും ഡാര്‍വിന്റെ നാച്ചുറല്‍ സെലെക്ഷന്‍ ഞാന്‍ അറിഞ്ഞിടത്തോളം ലോകത് ഒരാളും അപ്ലൈ ചെയ്തിട്ടും ഇല്ല., ഉണ്ട് എങ്കില്‍ രവിചന്ദ്രന്‍ സാര്‍ ഉദ്ധരിക്കുക.

കാളിദാസന് പോലും പര്‍വതങ്ങള്‍ ഉടെലെടുക്കുന്നത് നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്ന് പറയാന്‍ നാച്ചേറിനെയും സെലെക്ഷനെയും പിരിച്ചെഴുതെണ്ടി വന്നു, പക്ഷെ താങ്കള്‍ക്ക് അത് പോലും വേണ്ടി വന്നില്ല !

വാക്കുകള്‍ അല്പം രൂക്ഷമായെങ്കില്‍ ക്ഷമിക്കുക. ശാസ്ത്രത്തിന്റെ മൊത്തക കുത്തക ഏറ്റെടുത്ത് വിശ്വാസികളെ പരിഹസിക്കുന്നവര്‍ക്ക്, ശാസ്ത്ര വിഷയങ്ങളില്‍ പ്രാഥമിക ധാരണപോലും ഇല്ലാത്തത് കാണുമ്പോള്‍, അവരുടെ ശൈലിയില്‍ അല്ലെങ്കില്‍പോലും രൂക്ഷമായി പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

രവിചന്ദ്രന്‍:
പ്രിയപ്പെട്ട സുബൈര്‍,
(തിരുത്ത്-'ചെറുകുളത്തില്‍' പരാമര്‍ശം അദ്ദേഹത്തിന്റെ മകന്‍ പ്രസിദ്ധപ്പെടുത്തിയ ഡാര്‍വിന്റെ കത്തിലാണുള്ളത്. അത് ഹുക്കര്‍ക്ക് എഴുതിയതാണെന്നാണ് ഓര്‍മ്മ. പണ്ട് കണ്ടതാണ്, ഉടനടി മറുപടി എഴുതിയപ്പോള്‍ തെറ്റിയതാണ്. തിരുത്ത് കൊടുക്കാന്‍ വകുപ്പുണ്ടോ എന്തോ?)

പരിണാമം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് പലതവണ പറഞ്ഞിരിക്കുന്നു. ഞാന്‍ ഡാര്‍വിനേയും ഡോക്കിന്‍സിനേയും ഒന്നും വായിച്ചിട്ടില്ലെന്ന് തന്നെ ധരിക്കുക. നാച്ചുറല്‍ പ്രോസ്സസും നാച്ചുറല്‍ സെക്ഷനും വ്യതിരിക്തമായി തിരിച്ചറിയാനുള്ള വോള്‍ട്ടേജില്ലെന്നും അറിയുക. അങ്ങനെയൊന്നും ഞാന്‍ അവകാശപ്പെട്ടില്ലല്ലോ സുഹൃത്തേ, ചോദിച്ചതുകൊണ്ട് അറിയാവുന്നത് പറയുന്നു എന്നല്ലേ പറഞ്ഞുള്ളു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ഇനി അതൊക്കെ എടുത്ത് വായിക്കാന്‍ ശ്രമിക്കാം. രണ്ടായാലും ലിങ്കിയും ക്വോട്ടിയും ആരേയും പീഡിപ്പിച്ചിക്കാന്‍ ഉദ്ദേശമില്ല. താങ്കള്‍ ഇത്രത്തോളം വിവരിച്ചതില്‍നിന്നും താങ്കള്‍ക്ക് ഇക്കാര്യത്തിലുള്ള ധാരണ ബോധ്യപ്പെട്ടു. ഡാര്‍വിനും ഡോക്കിന്‍സുമൊക്കെ കൃത്രിമനിര്‍ധാരണം വഴിയാണ് നാച്ചുറല്‍ സെലക്ഷനിലേക്ക് പ്രവേശിക്കുന്നതെന്ന് അറിയാത്തവര്‍ ഈ ബ്‌ളോഗ്ഗിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, എന്റെ കാര്യം തല്‍ക്കാലം വിട്ടേക്കുക. പിന്നെ രൂക്ഷതയുടേയും തീവ്രതയുടേയും കാര്യം -ഇതൊക്കെ ആര്‍ക്കും സാധിക്കുന്ന കാര്യമല്ലേ. താങ്കള്‍ക്കതിനുള്ള സ്വാതന്ത്രമുണ്ട്, ഞാനിതിനെ മാനിക്കുന്നു. മറ്റു താല്‍പര്യങ്ങളില്ല.

നാച്ചുറല്‍ പ്രോസസ്സ്- Natural selection is a Natural procsse: സുബൈര്‍ പുരുഷനാണ് എന്നു പറഞ്ഞാല്‍ 'പുരുഷന്‍മാരെല്ലാം സുബൈറാണോ?' എന്നു ചോദിക്കുന്നതില്‍ കാര്യമില്ല.മലയും ഗുഹയും തെരഞ്ഞെടുപ്പില്ലാതെ ഉണ്ടായതാണെന്ന് താങ്കള്‍ പറയുന്നു. മലയും പുഴയും ഇല്ലാത്ത അവസ്ഥയില്‍ നിന്നും മലയും ഗുഹയും ഉണ്ടാകുന്നുണ്ടല്ലോ. അപ്പോള്‍ സംഭവിക്കുന്നതെന്തോ അതു തന്നെയാണ് നാച്ചുറല്‍ സെലക്ഷന്‍. ജീവിപരിണാമത്തിലും അത് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മലയും പുഴയും സ്വയം ഉണ്ടാകുന്നതുപോലെയാണ് പ്രകൃതിനിര്‍ധാരണത്തിലും സംഭവിക്കുന്നത്. Both are agentless. ഗുഹ ഉണ്ടാവണമെന്നോ അതിന് എന്തൊക്കെ ചെയ്യണമെന്നോ ഗുഹയ്ക്ക് അറിവില്ല, അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് നാച്ചുറല്‍ സെലക്ഷനില്‍ ജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊന്നും നാം തുണിക്കടയില്‍പോയി വസ്ത്രം തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒരു സെലക്ഷനല്ലെന്നാണ് സൂചിപ്പിച്ചത്. ശ്രദ്ധിക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ ആരുമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നാച്ചുറല്‍ സെലക്ഷനിലെ തെരഞ്ഞെടുപ്പ് നാമുദ്ദേശിക്കുന്ന തെരഞ്ഞെടുപ്പല്ല. അതിന് ഗതിയോ ദിശയോ ലക്ഷ്യമോ ആരോപിക്കാനാവില്ല. It is not a selection in the real sense. നാച്ചുറല്‍ സെലക്ഷന്റെ ഭിന്നരൂപങ്ങളാണ് പ്രപഞ്ചത്തിലാകമാനം സംഭവിക്കുന്നത്. കൃത്രിമനിര്‍ധാരണത്തില്‍ നാം തെരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിലും നിയതമായ അര്‍ത്ഥത്തില്‍ അതും സാധാരണഗതിയിലുള്ള തെരഞ്ഞെടുപ്പല്ല. കാരണം ജീവിശരീരം തെരഞ്ഞെടുക്കുന്നുവെന്ന് ബ്രീഡര്‍മാര്‍ കരുതുന്നുവെങ്കിലും അവര്‍ ശരിക്കും തെരഞ്ഞെടുക്കുന്നത് ജീന്‍പൂളുകളെയാണ്. അതിന് ആധാരമാകുന്നതാകട്ടെ ജീന്‍പൂളില്‍ നടക്കുന്ന അനിയതമായ വ്യതിയാനങ്ങളും. രണ്ടാമത്തേത് സംഭവിച്ചെങ്കിലേ ആദ്യത്തേതിന് സാധ്യത തെളിയുന്നുള്ളു. ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നത് സാധാരണ അര്‍ത്ഥത്തിലുള്ള ഒരു തെരഞ്ഞെടുപ്പാണ്. പക്ഷെ നാച്ചുറല്‍ സെലക്ഷ്ന്‍ അത്ര ലളിതമായി കാണാനാവില്ല. നിയതവും അനിയതവുമായ ഘട്ടങ്ങളുള്ള ഒന്ന് നിയതമാണോ അനിയതമാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സുബൈര്‍ X ന്റേയും Yയുടേയും മകനാണ് എന്നുപറഞ്ഞാല്‍ ആരെങ്കിലും സുബൈര്‍ Xന്റെ മകനാണോ അതോ Y യുടെ മകനാണോ, അതുപറ എന്നു ചോദിച്ചാല്‍ എങ്ങനെയിരിക്കും?
സുബൈര്‍:
വിചന്ദ്രന്‍ സാറ്, സാറ് നമ്പര്‍ ഇട്ടു എഴുതിയിട്ട് ഇപ്പോള്‍ നമ്പര്‍ പോയല്ലോ?

കൃത്രിമ നിര്‍ദ്ധാരണത്തില്‍ നിര്‍ദ്ധാരണം ഉണ്ട്. നിര്‍ദ്ധാരണം ഉണ്ട് എന്ന് പറഞ്ഞിട്ട് പിന്നെ ഇല്ല എന്ന് വ്യഖാനിക്കുന്നതാണ് verbal acrobatics. 

പ്രകൃതി നിര്‍ദ്ധാരണം കൃത്രിമ നിര്‍ദ്ധാരണത്തിന് സമാനമാണ് എന്നാണ് പരിണാമശാസ്ത്രഞ്ജര്‍ വിശേദീകരിക്കുന്നത്.അപ്പൊള്‍ THERE IS NO SELECTION IN NATURAL SELECTION എന്നൊക്കെ എഴുത്തിയിട്ട് മുകളിലേക്ക് കല്ലെറിഞ്ഞാല്‍ താഴേക്ക് വരുന്നത് ഉദാഹരമായി കൊടുക്കുന്നത് ആര് പറഞ്ഞാലും എനിക്കംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

നാച്ചുറല്‍ സെലെക്ഷന്‍ സാറ് വിചാരിച്ച പോലെ ഭൂമിയില്‍ നടക്കുന്ന സര്‍വ പ്രോസ്സ്സുകളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കല്ല. ആധുനിക ബയോളജിയില്‍ വളരെ കൃത്യമായ നിര്‍വചനമുള്ള ഒരു പദമാണ്. അത് ജൈവലോകത്തിന് പുറത്തുള്ള ഒരു പ്രതിഭാസത്തെ ക്കുറിക്കാനും സാധാരണ ഗതിയില്‍ ഈ വാക്ക് ഉപയോഗിക്കാറില്ല. (ഡോകിനിന്‍സും Daniel Dennett ഉം ഒക്കെ ഇത്തിരി കൂടി വികസിപ്പിച്ചിട്ട് സാമൂമൂഹ്യ ശാസ്ത്രത്തിലും മനുഷ്യന്‍റെ സാസ്കാരിക വികാസത്തിലും ഒക്കെ നാച്ചുറല്‍ സെലെക്ഷന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും അതിന്റെ പേരില്‍ അവര്‍ വിമര്‍ശിക്കപ്പെട്ടിട്ടും ഉണ്ട്. എന്നിരുന്നാല്‍ പോലും ലോകത്ത് ആരും പര്‍വതതങ്ങള്‍ ഉണ്ടാകുന്നതും, ഭൂകംഭങ്ങള്‍ ഉണ്ടാകുന്നഘും ഒക്കെ പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് പറഞ്ഞു കേട്ടതായി അറിവില്ല സാറും  കാളിദാസനും യുക്തിയും ഒഴികെ - അഥവാ അങ്ങിനെ ആരെങ്കിലും ഉണ്ടെകില്‍ എനിക്ക് പറഞ്ഞു തരിക).

 
“പിന്നെ രൂക്ഷതയുടേയും തീവ്രതയുടേയും കാര്യം -ഇതൊക്കെ ആര്‍ക്കും സാധിക്കുന്ന കാര്യമല്ലേ. താങ്കള്‍ക്കതിനുള്ള സ്വാതന്ത്രമുണ്ട്, ഞാനിതിനെ മാനിക്കുന്നു”

എന്‍റെ സ്വാതന്ത്ര്യതിന്റെ പ്രശ്നമല്ല. നിരീശ്വര വാദത്ത പ്രതിരോധിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു സമയം ചിലവഴിക്കുന്ന, പരിണാമം സംബന്ധിയായ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഷഷപ്പെടുതുന്ന താങ്കള്‍, പരിണാമം അടിസ്ഥാന മെകാനിസത്തെ ക്കുറിച്ച് ബോധവാനായിരിക്കണം. കുറഞ്ഞപക്ഷം തെറ്റ് ചൂണ്ടിക്കാണിചാല്‍ തിരുത്താനുള്ള മര്യാദയെങ്കിലും കാണിക്കണം.

“രണ്ടായാലും ലിങ്കിയും ക്വോട്ടിയും ആരേയും പീഡിപ്പിച്ചിക്കാന്‍ ഉദ്ദേശമില്ല.”

സാര്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ലിങ്ക് നല്‍കലും കോട്ട് ചെയ്യലും ഒന്നും പീഡിപ്പിക്കാനല്ല. വിഷയം മനസ്സിലാക്കാന്‍ ശ്രമിക്കാതെ, അന്ധമായി കോപി പേസ്റ്റ്‌ ഞാന്‍ ചെയ്യാറില്ല. ഉണ്ടെകില്‍ ചൂണ്ട്ക്കണിക്കുക,

“ഗുഹ ഉണ്ടാവണമെന്നോ അതിന് എന്തൊക്കെ ചെയ്യണമെന്നോ ഗുഹയ്ക്ക് അറിവില്ല, അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് നാച്ചുറല്‍ സെലക്ഷനില്‍ ജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊന്നും നാം തുണിക്കടയില്‍പോയി വസ്ത്രം തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒരു സെലക്ഷനല്ലെന്നാണ് സൂചിപ്പിച്ചത്. ശ്രദ്ധിക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ ആരുമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നാച്ചുറല്‍ സെലക്ഷനിലെ തെരഞ്ഞെടുപ്പ് നാമുദ്ദേശിക്കുന്ന തെരഞ്ഞെടുപ്പല്ല. അതിന് ഗതിയോ ദിശയോ ലക്ഷ്യമോ ആരോപിക്കാനാവില്ല.”

ഇതൊന്നും എനിക്ക് തര്‍ക്കമില്ലാത്ത കാര്യങ്ങളെല്ലേ രവിചന്ദ്രന്‍ സാര്‍. നാച്ചുറല്‍ സെലെക്ഷനില്‍ തിരഞ്ഞെടുപ്പ് നാം ഉദ്ദേശിക്കുന്ന തിരഞ്ഞെടുപ്പ് ആണോ എന്നത് വിട്ടേക്കുക, തിരഞ്ഞെടുപ്പ് ഉണ്ട് എന്ന് അഗീകരിക്കുക. മുമ്പ് ബോള്‍ഡ്‌ ആക്കി പറഞ്ഞ THERE IS NO SELECTION IN NATURAL SELECTION എന്ന വാചകവും വിശദീകരണവും കൃത്യതയില്ലാത്ത പരാമര്‍ശമങ്ങളാണ് എന്ന് അഗീകരിക്കുക.

 
“നീയതവും അനിയതവുമായ ഘട്ടങ്ങളുള്ള ഒന്ന് നിയതമാണോ അനിയതമാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.”

നാച്ചുറല്‍ സെലക്ഷന്‍ non random process കൂടിയാണ് എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ഞാന്‍ നേരെത്തെ പറഞ്ഞതാണ് ഒറ്റവാക്കില്‍ ഉത്തരം പറയാവുന്ന  ചോദ്യമാണ് ഇത് എന്ന്. നി അങ്ങിനെ അല്ല എങ്കില്‍ അത് പറയുക, അതിന് ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞ ശാസ്ത്രഞ്ഞരുടെ ഉദ്ധരണികള്‍ ഞാന്‍ ഹാജരാക്കാം.

താങ്കള്‍ ഇപ്പോഴും ഉത്തരം പറഞ്ഞില്ല, എല്ലാ നാച്ചുറല്‍ പ്രോസിസ്സും നാച്ചുറല്‍ സെല്സ്ക്ഷന്‍ ആണോ? അഥവാ ഈവാക്കുകള്‍ പരസ്പരം മാറി ഉപയോഗിക്കാമോ?


അതെ പോലെ തെന്നെ ലോകത് പര്‍വതങ്ങള്‍ ഉണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണ് എന്ന് പറഞ്ഞ ഒരു ശാത്രഞനെയെങ്കിലും രസിചന്ദ്രന്‍ സാര്‍ കാണിച്ചു തരുമോ?.

നാച്ചുറല്‍ സെലെക്ഷന് ദിശയില്ല എന്ന് പറഞ്ഞതിന് ഏതായാലും നന്ദി,അത് അന്ഗീകരിക്കാത്ത പരിണാമവാദികളും ഉണ്ട് എങ്കിലും.

 
രവിചന്ദ്രന്‍:

പ്രിയപ്പെട്ട സുബൈര്‍, (1) നമ്പരിടാത്തതാണോ കുഴപ്പം. ദാ ഇട്ടിരിക്കുന്നു. ക്ഷമിക്കുക, കുറഞ്ഞപക്ഷം അതിന് ശ്രമിക്കുകയെങ്കിലും ചെയ്യുക. മനുഷ്യരല്ലേ ഇതൊക്കെ ചിലപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടു മാറിപ്പാകും (2) താങ്കള്‍ കുഴിബോംബുപോലെ കൊണ്ടുനടന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ എനിക്കറിയാവുന്ന ഉത്തരം നല്‍കി കഴിഞ്ഞു. പിന്നെ എന്റെ ഉത്തരം താങ്കള്‍ക്ക് സ്വാകാര്യമല്ലാത്തത് താങ്കളുടെ വിഷയമാണ്. എനിക്കതില്‍ ആശങ്കിയില്ല. (3) താങ്കള്‍ വല്ലാതെ റിഡക്ഷനിസത്തിലേക്ക് പോകുന്നു. ഫ്രഞ്ച് വിപ്‌ളവം 1789 ലാണ് ഉണ്ടായതെന്ന് പഠിച്ചുവെക്കുന്നവന്‍ 1789 ല്‍ ഒരു സുപ്രഭാതത്തില്‍ സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നതുപോലെ ഉണ്ടായ ഒരു സംഭവമാണെന്ന വികലമായ ധാരണയുണ്ടാകാനിടയുണ്ട്. 1789 ല്‍ തുടങ്ങി 1793 ല്‍ ലൂയി പതിനാറാമന്റെ വധം വരെ നീളുന്ന സാമൂഹിക-സാമ്പത്തിക-സാംസ്‌ക്കാരിക മാറ്റങ്ങളുടെ ആകെത്തുകയാണത്. ടെന്നീസ് കോര്‍ട്ട് അസംബ്‌ളിയും ഭീകരതയുടെ വാഴ്ചയുമൊക്കെ തുല്യപ്രാധാന്യമുള്ള സംഭവങ്ങളാണ്. പക്ഷെ പരീക്ഷയ്‌ക്കെഴുതുമ്പോള്‍ '1789' എന്നെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കും. 1789-1793 (അല്ലെങ്കില്‍ 1789 മുതല്‍ നെപ്പോളിയന്റെ നാടുകടത്തല്‍വരെ)എന്നെഴുതാന്‍ വകുപ്പില്ല. പക്ഷെ അതാണോ ഫ്രഞ്ച് വിപ്‌ളവം? അതാണോ ശരി? അല്ലെങ്കില്‍ അതുമാത്രമാണോ ശരി? വേറെയും കാര്യങ്ങളില്ലേ? Acute titular cognition ന്റെ പ്രശ്‌നമാണത്. ഒറ്റവാക്കില്‍ ഉത്തരം വേണമെന്ന ശാഠ്യം കുറ്റമല്ല. പക്ഷെ എല്ലാക്കാര്യത്തിലും അതത്ര ഉത്തമമല്ല. നാച്ചുറല്‍ പ്രോസസ് നാച്ചുറല്‍ സെലക്ഷനാണെന്ന് പറഞ്ഞു. അതെന്തുകൊണ്ടെന്ന് ഉദാഹരണവും പറഞ്ഞു.

(4) നാച്ചുറല്‍ സെലക്ഷനില്‍ നാം ഉദ്ദേശിക്കുന്ന സാധാരണ അര്‍ത്ഥത്തിലുള്ള 'പ്രകൃതിയും' 'തെരഞ്ഞെടുപ്പു'മല്ല ഉള്ളതെന്ന് പറഞ്ഞു. നാച്ചുറല്‍ സെലക്ഷനില്‍ നിയതവും അനിയതവുമായ വേരിയബിളുകള്‍ ഉണ്ടെന്നു പറഞ്ഞു. അതിനും ഉദാഹരണം നല്‍കി. നാച്ചുറല്‍ സെലക്ഷന്‍ പുഴയ്ക്കും ഗുഹയ്ക്കും ബാധകമാണെന്നത് എന്റെ നിഗമനമാണ്. മാത്രമല്ല ഗാലക്‌സികള്‍ തൊട്ട് ബഹുപ്രപഞ്ച-പുത്രികാപ്രപഞ്ച സിദ്ധാന്തത്തിന്റെ കാര്യത്തില്‍ വരെ അത് സംഗതമാണെന്ന് വായിച്ചിട്ടുണ്ട്. 'നാസ്തികനായ ദൈവ'ത്തില്‍ ലീ സ്‌മോലിനെക്കുറിച്ചുള്ള ഭാഗത്ത് അത് കടന്നുവരുന്നുണ്ടെന്നാണ് ഓര്‍മ്മ. താങ്കള്‍ പകര്‍ന്നുതരുന്ന ജ്ഞാനത്തിനും അതിനായി പ്രകടിപ്പിക്കുന്ന ഉദാരതയും ശ്‌ളാഘനീയമാണ്. പരിണാമത്തിനായി ഒരു ബ്‌ളോഗുതന്നെ തയ്യാറാക്കിയിരിക്കെ താങ്കള്‍ ശാഠ്യങ്ങളുമായി മുന്നോട്ടുപോയാല്‍ ദൈവ-മത ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനോ പുതിയ പോസ്റ്റോ ഇടാനോ സാധിക്കില്ല. മാത്രമല്ല വായനക്കാര്‍ക്കും ഈ രീതിയിലുള്ള വിവാദത്തില്‍ താല്‍പര്യമില്ലെന്ന് കാണുന്നു. കാളിദാസനെ എന്റെ പട്ടികയില്‍ പെടുത്തിയതില്‍ വിരോധമില്ല. പ്രതിഭാധനനായ ഒരു വ്യക്തിയായിട്ടാണ് ഞാനദ്ദേഹത്തെ മനസ്സിലാക്കുന്നത്.

(5) പിന്നെ ഈ ബ്‌ളോഗിന്റെ വിഷയം മതം-ദൈവ തുടങ്ങിയവയാണെന്ന് പലവട്ടം പറഞ്ഞു. അതില്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും (താങ്കള്‍ക്കും) സംവദിക്കാം. ബിച്ചു വളരെ അന്തസ്സായാണത് നിര്‍വഹിക്കുന്നത്. ബിച്ചു പറയുന്നതിനോടെല്ലാം യോജിപ്പില്ല. എങ്കിലും മെച്ചപ്പെട്ട പെരുമാറ്റവും മിതത്വബോധവും അദ്ദേഹം കാഴ്ചവെക്കുന്നു. അദ്ദേഹമെഴുതട്ടെ, വായിക്കാന്‍ ഞാന്‍ തയ്യാറാണ്. താങ്കളെന്തിന് അതിബുദ്ധി ഉപദേശിച്ച് വിലക്കുന്നു? താങ്കളെ ആരു വിലക്കുന്നില്ലല്ലോ? ആശയപരമായി പ്രതിരോധിക്കാനായി പ്രതിരോധിക്കാനായി വെറുതെ ചോദ്യഭീകരത സൃഷ്ടിക്കുക എന്ന അനാകര്‍ഷകമായ ശൈലി ഉപദേശിക്കുന്ന നാണക്കേടല്ലേ? ബിച്ചു വെറുതെ ചോദ്യപ്പുക ഉണ്ടാക്കി മേനി നടിക്കുന്ന ആളാണെന്ന് തോന്നുന്നില്ല. It won't be unfair to say that it can be quite handy if you listen to him rather than violating his rather better organized debating skills. Kindly know that many readers complain that your techniques look archaic, monotonous and hopelessly ordinary.

പിന്നെ സമയമുണ്ടെങ്കില്‍ Argument from silence പോലുള്ള വിഷയങ്ങള്‍ വിശദീകരിച്ചിരുന്നുവെങ്കില്‍ ഉപകാരമായിരുന്നു.

എന്നെ വിമര്‍ശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലുമൊന്നും ഒരു പരാതിയുമില്ല. ഒക്കെ ഒരു ശീലമായിക്കഴിഞ്ഞു. ഉപദേശങ്ങള്‍ക്ക് നന്ദി. മെക്കനിസങ്ങളൊക്കെ റിപ്പയര്‍ ചെയ്ത് ഉപയോഗിച്ചുകൊള്ളാം. നൂറ് കണക്കിന് സുബൈര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. സുബൈര്‍ ഒരു വ്യക്തിയല്ല; ഒരു സാമൂഹിക അവസ്ഥയാണ്. പിന്നെ, ഞാന്‍ ചെയ്യുന്ന പണികള്‍, എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ ചെയ്യണം..അതൊക്കെ ദയവായി എനിക്ക് വിട്ടേക്കുക, താങ്കളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടാത്തിടത്തോളം കാലം വിശേഷിച്ചും. Your freedom ends where sombody's nose begins.

(ലേഖകന്‍:വിശ്വാസികളെ അതി കഠിനമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തി വിമര്‍ശനം സ്വന്തം നേര്‍ക്ക്‌ വന്നപ്പോള്‍ കാണിക്കുന്ന അസഹിഷ്നുത വായക്കാര്‍ ശ്രദ്ധിക്കുക)
 
സുബൈര്‍:
കൊള്ളാം രവിചന്ദ്രന്‍.ഇതിവിടെക്ക് എത്തും എന്ന് എനിക്കറിയാമായിരുന്നു.
സാറിനെ വ്യക്തിപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. സാറ് പറഞ്ഞ കാര്യങ്ങളെ തെന്നെയാണ് ഞാന്‍ വിമര്‍ശിച്ചത്‌. താങ്കളെ പോലെ പൊതു സമൂഹത്തില്‍ നിരീശ്വര വാദത്തിന് വേണ്ടി വാദിക്കുന്നവര്‍, പര്‍വതങ്ങള്‍ ഉണ്ടായതും ചിതല്‍പുറ്റ് ഉന്ടാകുന്നതും, മുകകളിലെക്ക് എറിഞ്ഞ കല്ല്‌ താഴേക്കു വീഴുന്നതും ഒക്കെ നാച്ചുറല്‍ സെലെക്ഷന്‍ മൂലമാണ് എന്ന്, പ്രചരിപ്പിച്ചാല്‍ എതിര്‍ക്കെണ്ട്ണ്ടി വരും. അബദ്ധങ്ങള്‍ ധാരണകള്‍ സ്വയം വിശ്വസിക്കുന്നതും പ്രച്രിരിപ്പികുന്നതും രണ്ടാണ്.
(പിന്നീട് യുക്തി എന്ന ബ്ലോഗര്‍ക്ക് കൊടുത്ത മറുപടി കൂടി ഇവിടെ കൊടുക്കുന്നു.)
യുക്തീ,വേണമെങ്കില്‍ എഴുതി വെച്ചോ, അല്ലെയെങ്കില്‍ വെല്ലു വിളിയായി തെന്നെ കൂട്ടിക്കൂ, പരിണാമ വാദികളുടെ അഭിപ്രായം പ്രകാരം natural selction എന്ന് പറഞ്ഞാല്‍ non random process ആണ്. ഫുള്‍ സ്റ്റോപ്പ്‌. ഇത് ഏതു കുട്ടിക്കും അറിയാവുന്ന അറിഞ്ഞിരിക്കേണ്ട കാര്യമാണ്. അതെ പോലെ തെന്നെ പര്‍വതങ്ങള്‍ ഉണ്ടാകുന്നതിലോ ജൈവ ലോകത്തിന് പുറത്തള്ള ഏതെങ്കിലും പ്രതിഭാസതിലോ നാച്ചുറല്‍ സെലെക്ഷന്‍ ആരും ആരോപിക്കില്ല.

നാച്ചുറല്‍ സെലെക്ഷന്‍ മുഖാന്തിരം പര്‍വതങ്ങള്‍ രൂപം കൊള്ളുന്നത്‌ എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ രവിചന്ദ്രന് ആകെ ഓര്‍മ വന്നത് ലീ സോമ്ലിന്റെ cosmogical natural selection theory അഥവാ fecund universes theory യാണ്. അതും വെച്ചാണ് അദ്ദേഹം നാച്ചുറല്‍ സെലെക്ഷനെ പര്‍വതത്തിലെക്കും പുഴയിലേക്കും അപ്ലേ ചെയ്യുന്നത്!. അതും ഡാര്‍വിന്‍ പറഞ്ഞ നാച്ചുറല്‍ സെലെക്ഷനും രണ്ടാണ് എന്ന് പോലും ആ പുസ്തകം പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന് അറിയില്ല. അറിയില്ല എന്നത് ഒരു കുറ്റമായി ഞാന്‍ പറയുകയല്ല., പക്ഷെ അറിവ്‌കേടുകള്‍ പബ്ലിക്‌ ഫോറത്തില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. എതിര്‍ക്കപ്പെടും. എതിപ്പ് വരുമ്പോള്‍ എന്റെ ശൈലിയെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല. വിശ്വാസികളെ വിമര്‍ശിക്കുന്നയാള്‍ക്ക് സ്വയം വിമര്‍ശിക്കപ്പെടുമ്പോള്‍ എന്താണ് അസഹിഷ്ണുത.

ഇവിടെ നാച്ചുറല്‍ സെലെക്ഷന്‍ എന്ന് പറഞ്ഞു രവിചന്ദ്രന്‍ എഴുതി ക്കൂട്ടിയതൊക്കെ വിഡ്ഢിത്തം ആണ്. അത് രഫറന്‍സ്കള്‍ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. രവിചന്ദ്രന്‍ സാറിനെ വ്യക്തിപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ രവിചന്ദ്രന്‍ സാറ്, വിമര്‍ശങ്ങളോട് കടുത്ത അസഹിഷണുത കാണിക്കുകയും, എന്നെ വ്യക്തിപരയായി അവഹേളിക്കുകയും ചെയ്തിട്ടുമുണ്ട്.
പിന്നെ വിഷയം: കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ഈ പോസ്റ്റിന്‍റെ വിഷയം ഓര്‍മ്മയുണ്ടോ യുക്തിക്ക്., റഫര്‍ ചെയ്യാതെ പറയാന്‍ കഴിയോ ? പരിണാമത്തിന് വേറെ ബ്ലോഗില്ലെ എന്നാണ് ചോദ്യം, ഖുറാന്‍ വിമര്‍ശനത്തിന് വേറെ ബ്ലോഗില്ലെ? ഹദീസ് വിമര്‍ശനത്തിനും വേറെ ബ്ലോഗുണ്ട. അപ്പൊ പിന്നെ ?
ഒരു വിഷയത്തില്‍ ഒരു പോസ്റ്ട്ടാല്‍ സാധാരണ ആ പോസ്റ്റിലെ വിഷയത്തെ അധികരിച്ചാണ് ചര്‍ച്ച നടക്കുക (ഇനി, ഇത് എന്റെ ബ്ലോഗ്‌, എന്റെ കാര്യം ഞാന്‍ നോക്കികൊള്ളം നീയാരാ പറയാന്‍ എന്നൊന്നും പറയണ്ട, അഭിപ്രായം പറഞ്ഞെന്ന് മാത്രം) . അല്ലാതെ മത വിമര്‍ശനത്തില്‍ ഇന്നോളം കേട്ട് പുളിച്ച എല്ലാം വാരി ഒരു സ്ഥലത്ത് വലിച്ചെഴുതി ആര്‍ക്കും എന്താണു ചര്‍ച്ച ചെയ്യുന്നത് എന്ന് പോലും മനസ്സിലാകാത്ത കോലത്തിലാകുകയല്ല. ഇത് വിമര്‍ശനത്തെ പെടിചോന്നും അല്ല.

ഇവിടെ മതവും ആയി ബന്ധപ്പെട്ട എന്തും ചര്‍ച്ച ചെയ്യാം, എന്നാണ് അതിബുദ്ധിയെങ്കില്‍ പരിണാമംവാദത്തെ എനിക്ക് മതവും ആയി ബന്ധപ്പെടുത്താനും വലിയ പ്രയാസമുള്ളല്ല. കാരണം മതത്തെയും ദൈവത്തെയും നിരാകര്‍ക്കാനുള്ള നാസ്ഥികര്‍ക്കുള്ള വടിയാണ് പരിണാമവാദം. ദൈവത്തെ ഒഴിച്ച് നിര്‍ത്തി സൃഷ്ടിയെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന സിദ്ധാന്തമാണ് പരിണാമവാദം.

പെണ്ണുങ്ങള്‍ ഒറ്റക്ക് പോകാന്‍ ഒരുമ്പെടുമ്പോള്‍

(ജമീല്‍ അഹമദ്‌ – 2011  ജൂലൈ 30 ലെ പ്രബോധനം വാരികയില്‍ എഴുതിയ ലേഖനം)

 

കേരളത്തിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ തുടക്കത്തില്‍ ഉയര്‍ത്തപ്പെട്ടിരുന്ന പ്രധാനപ്പെട്ട ഒരാശയമായിരുന്നു 'ഒറ്റയ്ക്ക്' എന്നത്. പുരുഷന്റെ തണലും തുണയുമില്ലാതെ ഒറ്റക്കുതന്നെ ഒരു പെണ്ണിന് എന്തും ചെയ്യാന്‍ വകുപ്പും തന്റേടമുണ്ടാകണമെന്നും സ്വാതന്ത്ര്യം നല്‍കണമെന്നുമായിരുന്നു ആ വാക്കിന്റെ കാതല്‍. 'ഒറ്റക്കിറങ്ങി നടക്കാന്‍ പഠിച്ചു ഞാന്‍...' (സുഗതകുമാരി - ഒറ്റക്ക്) തുടങ്ങിയ വരികള്‍ക്ക് വായനയില്‍ അന്ന് വലിയ കോലാഹലം സൃഷ്ടിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ സ്ത്രീവാദ സംഘങ്ങള്‍ പലവഴിക്ക് പല തരത്തില്‍ പിരിയുകയും ഫെമിനിസത്തിന്റെ സവിശേഷതകളില്‍ തന്നെ പ്രധാനമായ വൈരുധ്യാധിഷ്ഠിത ചിന്താധാരകളില്‍ പലതും കേരളത്തിലും ഉടലെടുക്കുകയും ചെയ്തു. പിന്നീട് അതിന്റെ മൂര്‍ധന്യത്തില്‍, പതിറ്റാണ്ടുമുമ്പ് മറ്റൊരു സംവാദം ഇവിടെ രൂപപ്പെട്ടു. 'സ്ത്രീ ഒറ്റക്ക് താമസിച്ചാലെന്താണ്' എന്ന ചോദ്യമാണുയര്‍ത്തപ്പെട്ടത്. നഗരത്തില്‍ ഒറ്റക്കു താമസിക്കുന്ന എഴുത്തുകാരികളായ ചില സ്ത്രീകളെ അയല്‍വാസികളായ പുരുഷസമൂഹം വേറെ കണ്ണോടെ കാണുന്നതാണ് കുഴപ്പമായത്. പച്ചക്കുതിര പോലുള്ള മാസികകള്‍ അതിനെ ഏറ്റെടുത്തു, ആഘോഷിച്ചു. സ്ത്രീകള്‍ രാത്രി നഗരം കൈയടക്കുക പോലുള്ള ചില ഫെമിനിസ്റ്റ് പ്രകടനങ്ങളും ഇക്കാലത്തുണ്ടായി. ഇതാ, ഇപ്പോള്‍ ചില സമകാലിക സംഭവങ്ങളുടെ പേരില്‍ സ്ത്രീ ഒറ്റക്ക്, അല്ലെങ്കില്‍ 'പുരുഷ സുഹൃത്തി'നോടൊപ്പം പാതിരാത്രില്‍ യാത്രചെയ്യുന്നത് അവരുടെ വിമോചനത്തിന്റെ മറ്റൊരു കാര്യപരിപാടികൂടിയായി എഴുതിച്ചേര്‍ത്തിരിക്കുന്നു.

നാലുവയസ്സുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്തു കൊന്ന് മരപ്പൊത്തിലൊളിപ്പിച്ചുവെച്ച മലയാളനാടാണ് നമ്മുടേത്. നാലാംതരക്കാരനും എണ്‍പതുകാരനും ബലാത്സംഗ വീരന്മാരായ നാട്. പുരുഷന്റെ ലൈംഗികമായ അക്രമവാസന ഇങ്ങനെ പെരുകുമ്പോള്‍ സ്ത്രീ പാതിരാവില്‍ ഒറ്റക്ക് യാത്രചെയ്യണമെന്ന് ശഠിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്നതുപോലും സ്ത്രീവിരുദ്ധമായി കാണുന്നുമുണ്ട്. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അത്തരമൊരു ചോദ്യം ചോദിച്ചത് മഹാകുഴപ്പമായി. സ്ത്രീയുടെ വസ്ത്രധാരണത്തിലെ അമിതാകര്‍ഷണീയത, പെരുമാറ്റത്തിലെ വശീകരണത്വം, സ്ത്രീകളുടെ രാത്രിപ്പെരുമാറ്റങ്ങളിലെ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് സംസാരിച്ചവരൊക്കെ ഇങ്ങനെ സ്ത്രീവിരുദ്ധരായവരാണ്. അതറിഞ്ഞുകൊണ്ടുതന്നെ, പെണ്ണുങ്ങളുടെ രാത്രിയാത്രയിലെ ശരികേടിലേക്ക് വേറെയും ചില ചിന്തകള്‍ ചേര്‍ത്തുവെക്കേണ്ടതുണ്ട്. അവയത്രയും സ്ത്രീവിരുദ്ധമാണെന്നു മാത്രം പറയല്ലേ. പെണ്ണുങ്ങള്‍ക്കുവേണ്ടി ഇങ്ങനെയും പറഞ്ഞുകൂടേ എന്ന് വിനീതമായി ഒരു 'പുരുഷന്‍' ഇതിനാല്‍ ചോദിക്കുന്നു.

1. പുരുഷന്മാരുടെ കാമാസക്തി വര്‍ധിപ്പിക്കുന്ന (വ്യാജ)മരുന്നുകമ്പനികള്‍ കോടികള്‍ സമ്പാദിക്കുന്ന നാടുകൂടിയാണ് കേരളം. ആണിന്റെ ജീവിതോദ്യമം ഇതുമാത്രമാണെന്നാണല്ലോ അവരുടെ പരസ്യം. അതും പടുവൃദ്ധന്‍മാര്‍ പോലും കരുത്തുനേടുന്നു എന്ന നുണകളുടെ അകമ്പടിയോടെ. പുരുഷന്മാരുടെ ശക്തിക്കുറവു നികത്തുന്ന നൂറുകണക്കിന് സെക്‌സ് വൈദ്യന്മാരുടെ കുറിപ്പടിപ്പരസ്യങ്ങള്‍ വേറെയും. ഈ മരുന്നു കമ്പനിക്കാരും അവരുടെ പരസ്യം മുഴുവന്‍ പ്രസിദ്ധീകരിച്ച് കാശു വാരുന്ന പത്രങ്ങളും നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ മാറിയ ലൈംഗികബോധങ്ങളുടെ കാരണക്കാരാണ്.  ആണുങ്ങളുടെ ലൈംഗികശേഷിയെക്കുറിച്ച് മലയാളത്തിലെ ആരോഗ്യമാസികകള്‍ ഒന്നിടവിട്ട് വിളമ്പുന്ന കവര്‍‌സ്റ്റോറികള്‍ ഇതിന്റെ മറ്റൊരു വശമാണ്. പെണ്ണ് ആണിന്റെ ലൈംഗികസംതൃപ്തിക്കുള്ള ഉപകരണമാണെന്ന പൊതു പുരുഷബോധം പടച്ചുവെക്കാന്‍ പണിയെടുക്കുന്ന ഇക്കൂട്ടരെ നിയന്ത്രിക്കുകയാണ് ആദ്യം വേണ്ടത്. അതുകഴിഞ്ഞു പോരെ ഒറ്റക്കുള്ള രാത്രിസഞ്ചാരത്തിന് വാതില്‍ തുറക്കുന്നത്?

2. ദുഷ്ടനും കാമവെറിയനുമായ ഒരു പുരുഷശത്രുവെ സകലമാന സ്ത്രീകള്‍ക്കുമായി മാധ്യമവിചാരണവേദികള്‍ നിര്‍മിച്ചുനല്‍കിയിരിക്കുന്നു. പറഞ്ഞ് പറഞ്ഞ് ഏതൊരു ആണും എപ്പോഴാണ് ഒരൊറ്റക്കൈയന്‍ ഗോവിന്ദച്ചാമിയാവുക എന്ന ഭയപ്പാട് വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. മാധ്യമങ്ങളില്‍ പെരുകുന്ന പീഡനവാര്‍ത്തകള്‍ക്ക് അങ്ങനെയും ഒരു റിയാക്ഷനുണ്ട്. ആണിന് എപ്പോഴും അങ്ങനെ ആവാം എന്ന പൊതുധാരണ ആ ചാപ്പക്കുത്തലില്‍ രൂപംകൊള്ളുന്നുണ്ട്. അവിടെയും ഇരകള്‍ പെണ്ണുങ്ങള്‍ തന്നെ. വഴിയില്‍ കാണുന്ന  പിച്ചക്കാരനെ മാത്രമല്ല, അധ്യാപകനെയും സന്ന്യാസിയെയും ഉസ്താദിനെയും സുഹൃത്തിനെത്തന്നെയും പേടിച്ചു പേടിച്ച് പെണ്‍ജീവിതം നൂലില്‍ കെട്ടിയ വാളിനു കീഴിലായിരിക്കുന്നു. എന്നിട്ടും പെണ്ണുങ്ങള്‍ രാത്രി, ഒറ്റക്ക് (അല്ലെങ്കില്‍ അതേ പുരുഷ സുഹൃത്തിന്റെ കൂടെ) യാത്രചെയ്യണമെന്ന് വാദിച്ചുകൊണ്ടേയിരിക്കുന്നു. സകലമാന ആണുങ്ങളെയും പിടിച്ച് ജയിലിലടച്ചോ പെണ്ണുങ്ങള്‍ക്ക് പുറത്തിറങ്ങി വിലസാന്‍ പാകത്തില്‍ ആണുങ്ങള്‍ പുറത്തിറങ്ങുന്നത് നിരോധിച്ചോ വേണ്ടേ ഈ സമരം?

3. മദ്യം ആണിനുള്ള വീര്യപാനീയമാണ് എന്നാണ് വെപ്പ്. നിയന്ത്രിക്കപ്പെട്ടിരിക്കുന്നു അതിന്റെ പൊതുപരസ്യങ്ങള്‍. എങ്കിലും സോഡയുടെയും ശീതളപാനീയത്തിന്റെയും പേരില്‍ അവ പ്രമുഖ പത്രങ്ങളില്‍ വരെ ഇപ്പോഴും വരുന്നു.  അവ മുഴുവന്‍ ശ്രദ്ധിച്ചുനോക്കൂ, അവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പെണ്‍ മോഡല്‍ കൂടിയുണ്ടായിരിക്കും. മദ്യം പെണ്ണിനെ വശീകരിക്കാന്‍ കൂടിയുള്ളതാണെന്നര്‍ഥം. ചിലര്‍ക്ക് അത് പെണ്ണിനെ മര്‍ദിക്കാനും അവളെ കീഴ്‌പ്പെടുത്താനും കൂടിയുള്ളതാണെന്നത് യാഥാര്‍ഥ്യം. പാതിരാത്രിയില്‍ നഗരവനിതകളെ ആക്രമിച്ച സംഭവത്തില്‍ വരെ മദ്യം പ്രധാന വില്ലനാണ്. കേരളത്തിലെ സ്ത്രീവാദികള്‍ ആദ്യം ആവശ്യപ്പെടേണ്ടത് മദ്യം നിരോധിക്കാനല്ലേ. നഗരത്തില്‍ കാമവെറിയന്മാരായ പുരുഷന്മാര്‍ മദ്യപിച്ച് മതിമറക്കുന്ന പാതിരാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കണമെന്ന് വാശിപിടിക്കുന്നത് അതുകഴിഞ്ഞു പോരേ.

4. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാരികകളും മാസികകളും പെണ്ണിന്റെ പാതിരാത്രിയിലെ യാത്രാനുഭങ്ങള്‍ വാരിക്കോരി വിശദീകരിക്കുന്നു. വേശ്യകളുടെ അനുഭവക്കുറിപ്പുകള്‍ വരെ അച്ചടിച്ച് പണം സമ്പാദിച്ച ഒരു പ്രമുഖ പുസ്തകശാല പെണ്‍യാത്രാനുഭവങ്ങളും അച്ചടിച്ച് പുസ്തകമാക്കി വിറ്റഴിച്ചുകൊണ്ടിരിക്കുന്നു. ആരാണ് അതിന്റെ വായനക്കാര്‍? പെണ്ണിനെ പീഡിപ്പിക്കുന്ന പുരുഷനും  ആ പീഡന വാര്‍ത്ത വായിച്ച് രസിക്കുന്ന മറ്റൊരു പുരുഷനുമുണ്ട്.  ആ വായനക്കാരനെ ലക്ഷ്യമിട്ടാണ് പെണ്ണനുഭവങ്ങളൊക്കെയും അച്ചടിക്കപ്പെടുന്നത്. അതുകൊണ്ടാണ് 'അവളുടെ രാത്രികള്‍' കവര്‍‌സ്റ്റോറിയാകുന്നത്.  നോക്കൂ, പഴയൊരു എ പടത്തിന്റെ പേരിനോട് ചാര്‍ച്ചയുള്ള ഈ കവര്‍ക്കുറിപ്പില്‍ പോലും ഒരു ആണ്‍ വായനയുടെ ചൂണ്ടക്കൊളുത്തുണ്ട്. 'ഇതാ പെണ്ണിന്റെ പീഡാനാനുഭവങ്ങള്‍ - വാങ്ങൂ, വായിക്കൂ' എന്ന മട്ടില്‍. സ്വന്തം ശരീരം പരോക്ഷമായ അതിക്രമത്തിന് ഇരയാക്കപ്പെടുന്നതല്ലേ ആദ്യം ചര്‍ച്ചചെയ്യേണ്ടത്. എന്നിട്ടല്ലേ പെണ്ണിന് ഒറ്റക്ക്, രാത്രി യാത്രചെയ്യാനുള്ള വിഷയം അജണ്ടയില്‍ വരാവൂ.

5 - സ്ത്രീ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മറുവശംകൂടി ഈ അനുഭവങ്ങളിലില്ലേ? പൊതു സ്ഥലം പെണ്ണിന് തുറന്നുകൊടുക്കുന്നതോടെ അവള്‍ പുരുഷന്റെ പൊതുസ്ഥലമാകുമെന്ന മുന്നറിയിപ്പ് ചരിത്രശുദ്ധിയോടെ പുലര്‍ന്നത് മാത്രമല്ലേ സമകാലിക സംഭവങ്ങള്‍? പെണ്ണിന് ലഭിക്കേണ്ട സ്വാതന്ത്ര്യം എന്താണ് എന്നതിനെക്കുറിച്ച് മറുസംവാദങ്ങള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. യൂറോപ്പില്‍ നിന്ന് അച്ചടിച്ചുവരുന്ന സിദ്ധാന്തങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി ദഹനക്കേടുവന്ന ബുദ്ധിജീവികള്‍ ഇവിടത്തെ സാംസ്‌കാരിക വേദികളില്‍ തുറന്നിടുന്ന ആശയാവലികളെ അതേപോലെ ഏറ്റെടുക്കുന്നത് ഇനിയും തുടരേണ്ടതുണ്ടോ. പാശ്ചാത്യ നാടുകളില്‍ സ്ത്രീകള്‍ ഏത് പാതിരാത്രിയും ഇറങ്ങിനടക്കുന്നുണ്ട് എന്ന ലളിതയുക്തി ഇന്ത്യന്‍ നഗരങ്ങളിലും കേരളത്തിലും പ്രായോഗികമാകുമോ? ആദ്യം പ്രശ്‌നവല്‍ക്കരിക്കേണ്ടത് ഫെമിനിസത്തിന്റെ അബദ്ധ ചിന്തകളെത്തന്നെയാണ്. പിന്നെയാണ് പുരുഷന്റെ അതിക്രമങ്ങളെ. കാരണം അവനെ നിയന്ത്രിക്കാന്‍ അവനുപോലുമാകില്ല എന്നാണല്ലോ സ്ത്രീവാദികളുടെ പ്രധാന വാദം.

പിന്‍വാതില്‍ - ഒരു പെണ്ണിന് ഒറ്റക്ക് ഏത് പാതിരാത്രിയിലും പേടിയില്ലാതെ ഇറങ്ങി നടക്കാവുന്ന ഒരു നാട് സ്വപ്നംകാണുന്നത് തെറ്റൊന്നുമല്ല. നിലനില്‍ക്കുന്ന വ്യവസ്ഥ അടിമുടി മാറാതെ ആ സ്വപ്നം പൂവണിയുകയുമില്ല. ദുഷ്ട കേസരികളായ പുരുഷന്മാര്‍ പെരുകുന്ന ഒരു സാമൂഹിക വ്യവസ്ഥ അതുപോലെ നിലനിര്‍ത്തി അതിനുവേണ്ട വെള്ളവും വളവും കൊടുത്ത് വളര്‍ത്തി പെണ്ണിനു മാത്രം സുരക്ഷിതമായി സഞ്ചരിക്കണമെന്നു സ്വപ്നം കാണുന്നത് പിന്‍ബുദ്ധിതന്നെ.

(ജമീല്‍ അഹ്മദ്‌)

വൈരുധ്യാത്മക യുക്തിവാദം

യുക്തിവാദികളുടെ വിശ്വാസം അനുസരിച്ച് മനുഷ്യനടക്കം ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരിണാമത്തിലൂടെ ഉണ്ടായിട്ടുള്ളതാണ്. അനേകം വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന, തികച്ചും പ്രകൃതി പ്രതിഭാസമായ ഈ പരിണാമത്തിലെ ഇങ്ങയറ്റത്തുള്ള ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍. മനുഷ്യന്‍റെയോ മറ്റേതെങ്കിലും ജീവിവര്‍ഗതിന്‍റെയോ ഉത്ഭവത്തിന് പിന്നില്‍ യാതൊരുവിധത്തിലുള്ള ബുദ്ധിയോ, രൂപകല്പനയോ ഏതെങ്കിലും തരത്തിലുള്ള ബോധപൂര്‍വമായ ഇടപെടലുകളോ ഇല്ല. വാദത്തിന് വേണ്ടി ഇത് സത്യമാണെന്ന് നമ്മുക്ക് സങ്കല്‍പ്പിക്കാം.

പരിണാമ സിദ്ധാന്തം

ഒരു ജീവിവര്‍ഗത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍, അതിന്‍റെ നിലനില്പിന് അനുകൂലമായ ഗുണവിശേഷങ്ങള്‍ മാത്രം നിലനില്‍ക്കുകയും അവ അടുത്ത തലമുറകളിലേക്ക് പകരുകയും ചെയ്യുമെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചു. കാലക്രമത്തില്‍ ഇത്തരം ചെറിയ ചെറിയ മാറ്റങ്ങള്‍ കൂടി ചേര്‍ന്ന് വലിയൊരു മാറ്റമായി മാറുകയും അങ്ങിനെ പുതിയ ഒരു ജീവിവര്‍ഗം തെന്നെ ഉടലെടുക്കയും ചെയ്യും ഇതാണ് ലളിതമായി പറഞ്ഞാല്‍ പരിണാമ സിദ്ധാന്തം. പരിണാമത്തെക്കുറിച്ച് ഡാര്‍വിന്‍ പറയുന്ന കാലത്ത് (1859) ജനിതശാസ്ത്രം പിറവിയെടുത്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം കരുതിയത്‌ ഒരു ജീവിവര്‍ഗം പരിണമിച്ച് മറ്റൊരു ജീവിവര്‍ഗം ഉണ്ടാകാന്‍ പ്രകൃതിനിര്‍ധാരണം മാത്രം മതി എന്നായിര്‍ന്നു. പ്രകൃതി നിര്‍ധാരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രകൃതി ഒരു ജീവിയിലെ നിലനില്പിന് അനുഗുണമായ വിശേഷങ്ങള്‍ മാത്രം നിലനിര്‍ത്തുകയും മറ്റുള്ളവയെ തള്ളുകയും ചെയ്യുക എന്നതാണ്. ഉദാഹണമായി സിംഹത്താല്‍ വേട്ടയാടപ്പെടുന്ന ഒരു കൂട്ടം മാന്‍കുട്ടികളില്‍ ഏറ്റവും വേഗത്തില്‍ ഓടാന്‍ കഴിവുള്ള മാന്‍കുട്ടികള്‍ മാത്രമേ അതിജീവിക്കൂ. അവസാനം, ഏറ്റവും വേഗത്തില്‍ ഓടാന്‍ കഴിയുന്ന മാനുകളെ മാത്രം പ്രകൃതി നിര്‍ധാരണം ചെയ്യും. ഈ രീതിയില്‍ ആണ് വിത്യസ്ത ജീവിവര്‍ഗങ്ങള്‍ ഉണ്ടായത് എന്നാണു ഡാര്‍വിന്‍ കരുതിയത്‌.

പക്ഷെ പിന്നീട് ജനിതക ശാസ്ത്രത്തിന്‍റെ വരവോടെ കൂടി, ഡാര്‍വിന്‍ കരുതിയ പോലെ അത്ര ലളിതമല്ല ജീവനും ജീവിവര്‍ഗങ്ങളും എന്ന് മനസ്സിലായി. കാരണം ഓരോ ജീവിവര്‍ഗതെയും ക്കുറിച്ചുള്ള വിവരങ്ങള്‍ അവയുടെ ഡി എന്‍ യെ യില്‍ ആണ്, അത്യന്തം സങ്കീര്‍ണമായ രീതിയില്‍, രേഖപ്പെടുത്തി വെച്ചിട്ടുള്ളത്. ഒരു ജീവി വര്‍ഗത്തില്‍ നിന്നും വേറൊരു ജീവി വര്‍ഗം ഉണ്ടാകണം എങ്കില്‍ ഇതില്‍ മാറ്റം വരണം. അങ്ങിനെയാണ് Modern Evolutionary Sysnthesis തിയറി വരുന്നത്. ഇതനുസരിച്ച് ജീവിവര്‍ഗങ്ങള്‍ രൂപപ്പെടുന്നത്, ജീവികളില്‍ യാദൃശ്ചികമായി ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക്(mutation) മേല്‍ പ്രകൃതി നിര്‍ധാരണം പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമാണ്. അഥവാ ഈ തിയറി അനുസരിച്ച് മ്യൂട്ടെഷനും, പ്രകൃതി നിര്‍ദ്ധാരണവും ഒരുമിച്ചു പ്രവര്‍തിചിട്ടാണ് ജീവിവര്‍ഗങ്ങള്‍ ഉടലെടുക്കുന്നത്. ഇവിടെ ശരിദ്ധിക്കേണ്ട കാര്യം, പ്രകൃതി നിര്‍ധാരണം എന്ന് പറഞ്ഞാല്‍ ഒരു ജീവി വര്‍ഗ്ഗത്തിന്റെ നിലനില്പിന് അനുകൂലമായ ഗുണവിശേഷം നിലനില്‍ക്കും എന്നത് മാത്രമാണ്, അല്ലാതെ പ്രകൃതി മറ്റൊരു തിരഞ്ഞെടുപ്പും നടത്തുന്നില്ല.

യുക്തിവാദം വൈരുധ്യാതമകം

മുകളില്‍ പറഞ്ഞ രീതിയിലുള്ള പരിണാമപ്രകാരമാണ് മനുഷ്യനും മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങളും, തലച്ചോറും മറ്റെല്ലാ സങ്കീര്‍ണമായ അവയവങ്ങളും ഉടലെടുത്തത് എന്നാണു യുക്തിവാദികള്‍ വിശ്വസിക്കുന്നത്. അഥവാ നാം ചിന്തിക്കാനും വിവരങ്ങള്‍ മനസിലാക്കാനും ഉപയൊഗിക്കുന്ന തലച്ചോര്‍, നിലനില്‍പ് എന്നതില്‍ മാത്രം അധിഷ്ടിതമായ പ്രകൃതി നിര്‍ധാരണതാല്‍ നിയന്ത്രിക്കപ്പെടുന്ന തികച്ചും യാദൃശ്ചികമായ ഒരു പ്രതിഭാസത്തിന്‍റെ ഫലമാണ്. അതുകൊണ്ട് തെന്നെ ആ തലച്ചോര്‍ ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന വിശ്വാസങ്ങളും നിഗമനങ്ങളും നമ്മുടെ നിലനില്പിന് അനുഗുണമായിര്‍ക്കും പക്ഷെ ഇവ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും സത്യമാണ് എന്ന് നമ്മുക്ക് പറയാവതല്ല. യുക്തിവാദ പ്രകാരം നമ്മുടെ വിശ്വാസങ്ങളെയും ചിന്തയെക്കുറിച്ചും ഉറപ്പിച്ച് പറയാവുന്ന ഒരേ ഒരു വസ്തുത, അവ നമ്മുടെ നിലനില്പിന് സഹായകമായ രീതിയില്‍ പെരുമാറാന്‍ നമ്മെ സഹായിക്കുന്നു എന്നത് മാത്രമാണ്.

ഒരു ഉദാഹരണതിലൂടെ ഇത് വിശദീകരിക്കാം. നാം നേരെത്തെ പറഞ്ഞ മാന്‍കൂട്ടത്തെ പോലെയുള്ള ഒരു ജിവി വര്‍ഗത്തെ എടുക്കുക. സിംഹത്തെ കണ്ടാല്‍ ഓടുന്ന മാനിനെ മാത്രമേ പ്രകൃതി നിര്‍ധാരണം വഴി തിരഞ്ഞെടുക്കപെടുള്ളൂ അല്ലാത്തവ നിലനില്‍ക്കില്ല എന്നും നാം മനസ്സിലാക്കി. പക്ഷെ സിംഹത്തെ കാണുന്ന മാന്‍ എന്തായിരിക്കും ചിന്തിക്കുന്നുണ്ടായിരിക്കുക (അവ ചിന്തിക്കുന്നുണ്ട് എന്ന് സങ്കല്‍പ്പിച്ചാല്‍) ?. സിംഹത്തെ ക്കുറിച്ച് മാനിനു ഒരുപാട് വിശ്വാസങ്ങള്‍ ഉണ്ടാകാം. ഉദാഹരണമായി മാന്‍ കരുതുന്നുണ്ടാവാം സിംഹം ഒരു പ്രേതമാണെന്നും, പ്രേതത്തെ കണ്ടാല്‍ ഓടണം എന്നും, അതുകൊണ്ടായിരിക്കാം അത് ഓടുന്നത്. അല്ലെങ്കില്‍ മാന്‍ കരുതുന്നുണ്ടാകാം, സിംഹം ഒരു ഓട്ടമതസരത്തിന് വരുന്നതാണ്, അതുകൊണ്ട് ഏറ്റവും സ്പീഡില്‍ ഓടിയാലെ ജയിക്കാന്‍ കഴിയുകയുള്ളൂ എന്ന്. അതുമെല്ലെങ്കില്‍ സിംഹം താനുമായി കൂട്ടുകൂടാന്‍ വരുന്നതാണ് എന്നും ഓടിയാല്‍ മാത്രമേ അത് കൂട്ട് കൂടുകയുള്ളൂ എന്നുമാകാം. നോക്കും, ഇവിടെ ഈ വിശ്വാസങ്ങള്‍ എല്ലാം തെന്നെ തെറ്റാണ്, പക്ഷെ മാനിന്‍റെ പെരുമാറ്റം അതിന്‍റെ, അതിജീവനത്തിന് സഹായകമാണെങ്കില്‍, വിശ്വാസം ശരിയോ തെറ്റോ എന്നത് പ്രസക്തമല്ല, അത്തരം വിശ്വാസം നല്‍കുന്ന ഗുണവിശേഷം തെന്നെ തിരഞ്ഞെടുക്കപ്പെടും. ഇതേ പോലെ തെന്നെ നമ്മുടെ തലച്ചോര്‍ ഉപയോഗിച്ച് നാം രൂപപ്പെത്തുന്ന വിശ്വാസങ്ങളും നിഗമങ്ങളും സത്യമാണ് എന്ന് യാതൊരു ഉറപ്പുമില്ല, കാരണം തലച്ചോറിന്റെ പരിണാമത്തില്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കുക എന്നത് ഒരു ഘടകം ആയിരുന്നിട്ടെയില്ല. അതുകൊണ്ട് തെന്നെ യുക്തിവാദം ശരിയാണെങ്കില്‍ യുക്തിവാദികളുടെ ചിന്തകളും വിശ്വാസങ്ങളും ശരിയാണ് എന്ന് പറയാന്‍ പറ്റില്ല എന്ന് വരും. അവരുടെ വിശ്വാസങ്ങള്‍ ശരിയല്ല എങ്കില്‍ യുക്തിവാദം ശരിയല്ല എന്ന് വരും. യുക്തിവാദികല്‍ക്കൊരിക്കലും ഈ വൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ പെറ്റില്ല. അതുകൊണ്ട് പ്രക്രുത്യാതീതമായ യാതൊന്നിനെയും അന്ഗീകരിക്കത്ത്ത യുക്തിവാദം വൈരുധ്യാതിഷ്ടിതമാണ്.

 പ്രകൃതി വാദം

തീവ്ര യുക്തിവാദികള്‍ പലപ്പോഴും പ്രകൃത്യാതീതമായ യാതൊന്നും ഇല്ല എന്ന് ശഠിക്കാറുണ്ട്. അതുകൊണ്ട് തെന്നെ ദൈവവും, മാലാഖമാരും, സ്വര്‍ഗവും, നരകവും എല്ലാം ഇത്തരം യുക്തിവാദികള്‍ക്ക് ശാസ്ത്രവിരുദ്ധമാണ്, അവയില്‍ വിശ്വസിക്കുന്നവര് യുക്തിവിരുദ്ധരും. പദാര്‍ത്ഥ ലോകത്തിനപ്പുറത്ത് ഒന്നുമില്ല എന്നും, ഈ ലോകത്തെ എല്ലാ പ്രതിഭാസങ്ങളും പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമാണ് എന്നും, ഈ പ്രപഞ്ചത്തിനു പിന്നിലോ (ആദി കാരണം) ഈ പ്രപഞ്ചത്തിലെ തെന്നെ മറ്റേതങ്കിലും പ്രതിഭാസത്തിന് പിന്നിലോ പ്രക്രിത്യതീതമായ യാതൊരു ശക്തിയുമില്ല എന്നുമുള്ള വാദമാണ് പ്രകൃതിവാദം (naturalism) എന്നറിയപ്പെടുന്നത്. അതായത് പ്രകൃതിവാദം അഭൌതികമായ, പദാര്‍ത്ഥ ലോകതിനപ്പുറതുള്ള യാതൊന്നിനെയും അംഗീകരിക്കില്ല. യുക്തിവാദിള്‍ ഈ അര്‍ത്ഥത്തില്‍ പ്രകൃതി വാദികളാണ്. ഇവരോട് പറയാനുള്ളത്, ഈ ലോകത്തെ ക്കുറിച്ച് തെന്നെ നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പറയാന്‍ നിങ്ങള്ക്ക് കഴിയില്ല ഇതുകൊണ്ട് തെന്നെ യാദൃശ്ചികമായി പരിണമിച്ചുണ്ടായ തലച്ചോര്‍ ഉപയോഗിച്ച് പദാര്‍ത്ഥ ലോകത്തിനപ്പുറത്ത് യാതൊന്നുമില്ല എന്ന് ശടിക്കരുത്.

അനുബന്ധം: യുക്തിവാദിയോടു ഈ പ്രപഞ്ചവും അതിലെ ഓരോ സിസ്റവും വളരെ വ്യവസ്ഥാപിതമായും ന്യൂനതകളില്ലാതെയുമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറഞ്ഞു നോക്കൂ., അവര്‍ ഉടന്‍ തെന്നെ ദൈവത്തിന്‍റെ സൃഷിടിയിലെ "പിഴവുകള്‍" നിരത്താന്‍ തുടങ്ങും. ഇവിടെ പക്ഷെ നിങ്ങള്‍ അതിന് നേരെ വിപരീതമായ ഒരു സമീപനം ആയിരിക്കും കാണാന്‍ പോകുന്നത്, ഇവിടെ യുക്തിവാദി വാദിക്കുക അദ്ദേഹത്തിന്‍റെ ധിഷണ വളരെ കുറ്റമറ്റതാണ് എന്നും അതിനാല്‍ അതിന്‍റെ പരിധിക്ക് പുറത്തു യാതൊന്നും സത്യമായിട്ട് ഇല്ലായെന്നുമായിരിക്കും



യുക്തിവാദികളോട് സംവദിക്കുമ്പോള്‍

യുക്തിവാദികളോട് സംവദിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ശ്രദ്ധിക്കാവുന്നത് എന്ന് തോന്നുന്ന ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. ഇവിടെ യുക്തിവാദി എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്, ദൈവം ഇല്ല എന്ന് വാദിക്കാറുള്ള, മതങ്ങളെ ആക്രമിക്കാറുള്ള കേവല നിരീശ്വര വാദികളെയാണ്.



യുക്തിവാദികള്‍ പൊതുവെ ചോദ്യങ്ങള്‍ ചോദിക്കാനും, വിശ്വാസികളെ വിമര്‍ശിക്കാനും, പലപ്പോഴും പരിഹസിക്കാനും ഉത്സുകരായിരിക്കും. അതുകൊണ്ട് തെന്നെ പല യുക്തിവാദി വിശ്വാസി സംവാദങ്ങളിലും , യുക്തിവാദി എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുകയും, വിശ്വാസി ഉത്തരം പറഞ്ഞുകൊണ്ടെയിരിക്കുകയും ആകും ചെയ്യുക. ഇത് യുക്തിവാദികള്‍ക്ക്, തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്ന ഒരു മിഥ്യാധാരണ നല്‍കുന്നു. മിക്ക യുക്തിവാദികള്‍ക്കും ദൈവത്തെ നിഷേധിക്കുക എന്നതില്‍ കവിഞ്ഞ്, ലോകത്തെ കുറിച്ചോ മറ്റു സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചോ തങ്ങളുടേതായ ഒരു കാഴ്ച്ചപാടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണമായി ഇസ്ലാമിലെ വിവാഹ മോചന നിയമങ്ങളെ വിമര്‍ശിക്കുന്ന, ഒരു യുക്തിവാദിയോട്, അദ്ധേഹത്തിന്‍റെ മനസ്സിലുള്ള, ദുരുപയോഗം ചെയ്യാന്‍ ഒട്ടും സാധ്യതയില്ലാത്ത, പുരോഗമനപരം എന്ന് അദ്ദേഹം വിചാരിക്കുന്ന നിയമം വിശദീകരിക്കാന്‍ നമ്മുക്കും ആവശ്യപ്പെടാം. ശേഷം നമ്മുക്കും അദ്ധേഹത്തിന്‍റെ നിയമങ്ങളെ വിമര്‍ശിക്കാം.



തീര്‍ച്ചയായും, യുക്തിവാദിയെ ഉത്തരം മുട്ടിക്കുക എന്നതാവരുത് നമ്മുടെ ലക്‌ഷ്യം. അദ്ദേഹത്തെ നമ്മുടെ വിശദീകരണം ക്ഷമയോടെ കേള്‍ക്കാന്‍ പാകപ്പെടുത്തുക എന്നതായിക്കണം നമ്മുടെ ഉദ്ദേശ്യം. ഉദാഹരണമായി, നേരത്തെ പറഞ്ഞ ചോദ്യത്തിന്ന് ഉത്തരം തേടുന്ന യുക്തിവാദി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്യതയില്ലാത്ത ഒരു നിയമവും തന്‍റെ പക്കല്‍ ഇല്ല , എന്ന സത്യം മനസ്സിലാക്കിയാല്‍, ഇസ്ലാം നിര്‍ദേശിക്കുന്ന പരിഹാരം എന്തെന്നും അതിനു മറ്റു നിയമങ്ങളെ അപേക്ഷിച്ചുള്ള മേന്മകള്‍ എന്താണന്നും ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറായേക്കാം. യുക്തിവാദികളോട് ചോതിക്കാവുന്ന ഏതാനും ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.



1. താങ്കള്‍ നിഷേധിക്കുന്ന ദൈവം എന്താണ് ?

ഇത് ചോദിക്കുമ്പോള്‍, യുക്തിവാദികള്‍ പറയാറുള്ളത്, ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് അത് നിര്‍വചിക്കേണ്ടത് എന്നതാണ്. എന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍, ഒരു വസ്തുത ഇല്ല എന്ന് പറയുന്നവരും ആ വസ്തു എന്താണ് എന്നറിഞ്ഞിരിക്കണം. ഉദാഹരണമായി, പേനയെ, പുസ്തകമായി മനസ്സിലാക്കുന്ന ഒരാള്‍, തന്‍റെ കയ്യില്‍ പേന ഉണ്ടങ്കിലും ഇല്ല എന്നെ പറയൂ. അതുകൊണ്ട് തെന്നെ, താന്‍ ഇല്ല എന്ന് പറയുന്ന ദൈവം എന്താണ് എന്ന് യുക്തിവാദി നിര്‍വചിക്കെണ്ടതുണ്ട്.



2. ദൈവം ഇല്ല എന്ന് തെളിയിക്കാമോ ?

യുക്തിവാദി-വിശ്വാസി സംവാദങ്ങളില്‍, പ്രധാനമായും പ്രാഥമികമായും വരുന്ന ഒരു ചോദ്യമാണ് ദൈവം ഉണ്ട് എന്ന് തെളിയിക്കാമോ എന്നുള്ളത്. യുക്തിവാദികള്‍ ഒരു വെല്ലുവിളിയുടെ സ്വരത്തിലാണ് ഇത് ചോദിക്കാറുള്ളത്. വിശ്വാസി ഉടനതെന്നെ ദൈവം ഉണ്ട് തെളിയിക്കാനും, യുക്തിവാദി ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങും. ഇത് സ്വാഭാവികമായും, യുക്തിവാദികള്‍ക്ക്, തങ്ങളുടെ വിശ്വാസം യുക്തിഭദ്രമാണെന്നും, എന്നാല്‍ വിശ്വാസികള്‍ അന്ധമായി വിശ്വസിക്കുന്നവരാണെന്നും എന്ന ഒരു തോന്നലുണ്ടാക്കുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍, ഇതേ ചോദ്യം നമ്മുക്ക് യുക്തിവാദിയോട് തിരിച്ചും ചോദിക്കാവുന്നതാണ്. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു യുക്തിവാദിയോട് അദ്ധേഹത്തിന്റെ വാദം തെളിയിക്കാന്‍ നമ്മുക്കും ആവശ്യപ്പെടാവുന്നതാണ്. ഈ ചോദ്യത്തിന്ന് യുക്തിവാദികള്‍ പ്രധാനമായും പറയാറുള്ള മറുപടികള്‍ ഇവയാണ്.



എ) ഒരു വസ്തുത ഉണ്ട് എന്ന് പറയുന്നവരാണ് തെളിവ്‌ ഹാജരാകേണ്ടത്: യഥാര്‍ത്ഥത്തില്‍ യുക്തിപരം അല്ലാത്ത ഒരു വാദം ആണ് ഇത്. ഒരു വസ്തു ഇല്ല, എന്ന് തറപ്പിച്ചു പറയുന്നവരും, ആ വസ്തുവിനെ നിര്‍വചിക്കുകയും, ഇല്ല എന്നുള്ളതിന്ന് തെളിവ് ഹാജരാക്കുകയും വേണം. ഉദാഹരണത്തിന്ന് ഒരാള്‍ വിശ്വസിക്കുകയാണ് ചന്ദ്രനില്‍ വെള്ളമില്ല എന്ന്, അയാളോട് തെളിവ്‌ ആവശ്യപ്പെട്ടാല്‍, ഉണ്ട് എന്ന് പറയുന്നവാരാണ് തെളിവ്‌ ഹാജരാക്കേണ്ടത് എന്നു പറഞ്ഞു അയാള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയില്ല, മറിച്ച് ഇല്ല എന്നതിന്ന് അദേഹം തെളിവ്‌ ഹാജരാക്കേണ്ടതുണ്ട്.



ബി) ദൈവം ഉണ്ട് എന്നതിന് തെളിവൊന്നുമില്ല, അതുകൊണ്ട് ദൈവം ഇല്ല: ഈ വാദവും നിലനില്‍ക്കുന്നതല്ല. കാരണം യുക്തിവാദികളുടെ, ദൈവം ഉണ്ട് എന്നതിന്ന് തെളിവില്ല എന്ന വാദം അംഗീകരിച്ചാല്‍ തെന്നെ, തെളിവുകളുടെ അഭാവം അഭാവതിന്ന് തെളിവല്ല എന്നത് കേവലം പ്രാഥമിക യുക്തി മാത്രമാണ്. ഒരു വസ്തു നിലനില്‍ക്കുകയും എന്നാല്‍ തെന്നെ നമ്മുക്ക് അവ ഉണ്ട് എന്നതിന്ന് തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്യാം. ഉദാഹരണമായി ഭൂമിക്ക് പുറത്ത്‌ മറ്റെവിടെയെങ്കിലും ജീവനുണ്ട് എന്നതിന്ന് തെളിവുകള്‍ ഒന്നും തെന്നെ നമ്മുടെ പക്കല്‍ ഇല്ല, പക്ഷെ എന്നു കരുതി, ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നു തറപ്പിച്ചു പറയാവതല്ല.



സി) ദൈവം ഒരു കെട്ട് കഥയാണ്‌, കെട്ടുകഥകള്‍ യാഥാര്‍ത്യമല്ല എന്നു തെളിയിക്കേണ്ടതില്ല: ഇതാണ് മറ്റൊരു മറുവാദം. അതായത് ദൈവം എന്നു പറയുന്നത് കേവലം ഒരു ഭാവന സൃഷ്ടിയാണ് അതുകൊണ്ട് തെന്നെ അവ ഇല്ല എന്നു തെളിയിക്കേണ്ടതില്ല. ഉദാഹരണമായി ഒരു യുക്തിവാദി നമ്മോട് മറു ചോദ്യമായി, ചൊവ്വ ഗ്രഹത്തില്‍ ഉള്ള ചുവന്ന നിറത്തിലുള്ള രണ്ടു കൊമ്പുള്ള, മനുഷ്യര്‍ക്ക്‌ കണ്ടത്താന്‍ കഴിയാത്ത ഒരു ജീവി ഇല്ല എന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഒന്നാമതായി നമ്മുക്ക് പറയാനുള്ളത്, ഇത്തരം ഒരു ജീവി ഒരു കാരണവശാലും ഉണ്ടായിരിക്കുകയില്ല എന്ന വാദം നമ്മുക്കില്ല എന്നതാണ്. അതോടൊപ്പം തെന്നെ, ഈ പ്രപഞ്ചത്തിന്ന് പിന്നിലെ കാരണമായ ദൈവം എന്ന ഉണ്മയ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം ഒരു ജീവി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. കോടിക്കണക്കിനു മനുഷ്യര്‍, മനുഷ്യന്‍റെ ആരംഭം മുതലേ ആത്മാര്‍ഥമായും ഉണ്ട് എന്നു വിശ്വസിക്കുന്ന ദൈവം എന്ന വസ്തുത നമ്മെ നേരിട്ട് ബാധിക്കുന്നതാണ് അതുകൊണ്ട്തെന്നെ അത് ഉണ്ടായിരിക്കാവുന്നതിന്റെയും, ഇല്ലാതിരിക്കാവുന്നതിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. നേരത്തെ പറഞ്ഞ മാതിരി സാധനങ്ങള്‍ ഉണ്ട് എന്നത് താങ്കള്‍ പോലും ആത്മാര്‍ഥമായി വിശ്വസിക്കുന്നില്ല, അതുകൊണ്ട് തെന്നെ അതിനെ കുറിച്ച് ഒരു ചര്‍ച്ച ആവശ്യമില്ല, എന്ന് നമുക്ക് മറുപടി നല്‍കാം.



ഡി) ശരി, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നേയുള്ളൂ, പക്ഷെ ദൈവം ഇല്ല എന്നു വിശ്വസിക്കുന്നില്ല, യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.



ഇത്തരക്കാരോട് നമ്മുക്ക് പറയാവുന്നത്, അവരെ നിരീശ്വര വാദി എന്നല്ല മറിച്ച് സന്ദേഹവാദികള്‍ എന്നാണു വിളിക്കുക എന്നതാണ്. അതായത്‌ അവര്‍ ദൈവം ഉണ്ടായിരിക്കാനും, ഇല്ലാതിരിക്കാനുമുള്ള സാധ്യത അംഗീകരിക്കുന്നു. ഇവരോട് ഇനി നമ്മുക്ക്, ദൈവം ഇല്ലാതിക്കുന്നതിനേക്കാള്‍, ഉണ്ടായിരിക്കുന്നതിനാണ് സാധ്യത കൂടുതല്‍ എന്നു തെളിവുകള്‍ സഹിതം വിശദീകരിക്കാം. ദൈവ വിശ്വാസത്തോട് ശത്രുതാമനോഭാവം ഇല്ലാത്തതുകൊണ്ട് ഒരു പക്ഷെ ഇത്തരക്കാര്‍ നമ്മള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കാന്‍ തയ്യാറായേക്കാം.



സന്ധേഹത്തെ ആദര്‍ശമായി സ്വീകരിക്കുന്ന ഇവരോട് നമ്മുക്ക് സഹതപിക്കാം, അതോടൊപ്പം തെന്നെ, നമ്മുക്ക് അവരോടു പറയാം, താങ്കള്‍ ദൈവം ഇല്ല എന്ന വിശ്വാസം ഇല്ലാതിരിന്നിട്ടും, ദൈവ നിഷേധിയെപോലെ ജീവിച്ചു. ഇനി എന്തുകൊണ്ട് കുറച്ചു കാലം ദൈവ വിസ്വാസിയെപോലെ ജീവിച്ചു ആ മാനസികാവസ്ഥ കൂടി ഒന്ന് അറിഞ്ഞു കൂടാ ?. നമ്മുക്കവരെ, അവര്‍ വിശ്വാസി അല്ലാതിരിക്കെതെന്നെ പള്ളികളിലെക്കും മറ്റും സ്വാഗതം ചെയ്യാം.



3. അധാര്‍മികതയോ, അതെന്താണ് ?



യുക്തിവാദികള്‍ എപ്പോഴും, ധാര്‍മിക ജീവിതം നയിക്കാന്‍ മതമോ, ദൈവിക ചിന്തയോ ആവശ്യമില്ല എന്നും, ധാര്‍മിക ബോധം മനുഷ്യനില്‍ പ്രകൃത്യാ തന്നെ അന്തര്‍ലീനമായിട്ടുണ്ട് എന്നും വാദിക്കാറുണ്ട്. എന്നാല്‍ നമ്മുടെ വാദം, യുക്തിവാദികള്‍ക്ക് ധാര്‍മിക ജീവിതം നയിക്കാന്‍ കഴിയില്ല എന്നതല്ല, മറിച്ച് യുക്തിവാദത്തില്‍ കേവലമായ ധാര്‍മിക എന്നൊന്നില്ല എന്നതാണ്. അഥവാ യുക്തിവാദികള്‍ക്കുണ്ട് എന്ന് പറയുന്ന ധാര്‍മികത വ്യക്തിനിഷ്ടമാണ്. യുക്തിവാദ പ്രകാരം, നന്മ തിന്മ എന്നല്ലാം പറയുന്നത്, കേവലമായ മൂല്യങ്ങള്‍ അല്ല, മറിച്ചു, നഗരിതകളുടെ വികാസത്തില്‍ മനുഷ്യന്‍ തെന്റെ നിലനില്പിനും സൌകര്യതിന്നും വേണ്ടി നിര്‍മിചെടുത്ത ചില നിയമങ്ങള്‍ മാത്രമാണ്. ഉദാഹരണമായി ചില പാശ്ചാത്യന്‍ രാജ്യങ്ങളില്‍, റോഡിന്‍റെ വലത് വശം ചേര്‍ന്നാണ് വണ്ടി ഓടിക്കെണ്ടത്, അവിടെ ഇടതു വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നത് തെറ്റാണ്, ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഇന്ത്യ പോലുള്ള മറ്റു ചില രാജ്യങ്ങളില്‍ ഇത് നേരെ തിരിച്ചാണ്, ഇവിടെ ഇടതു വശം ചേര്‍ന്നാണ് വണ്ടി ഓടിക്കെണ്ടത്. വലത് വശം ചേര്‍ന്ന് ഓടിക്കുന്നത് തെറ്റാണ്. എന്നാല്‍ വലത് വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നതോ ഇടതു വശം ചേര്‍ന്ന് വണ്ടി ഓടിക്കുന്നതോ കേവലമായ തെറ്റല്ല, മറിച്ച് മനുഷ്യന്‍ അവന്‍റെ സൌകര്യത്തിന് വേണ്ടി നിര്‍മിച്ച ചില നിയമങ്ങള്‍ മാത്രമാണ്. ഇതേ പോലെ മനുഷ്യന്‍ തന്‍റെ സൌകര്യത്തിന് വേണ്ടി നിര്‍മിച്ച ചില നിയമങ്ങള്‍ മാത്രമാണ് കക്കരുത്, കൊല്ലരുത്, വ്യഭിചരിക്കരുത് പോലുള്ളവ - ഇവ കേവലമായ നന്മയോ തിന്മയോ അല്ല. ഈ അര്‍ത്ഥത്തില്‍ യുക്തിവാദി തനിക്ക് ഇഷ്ടപെട്ട ഒരു ധാര്‍മിക വ്യവസ്ഥിതി പിന്തുടരുന്നുണ്ടായിരിക്കാം, പക്ഷെ അവ കേവലവും മാറ്റമില്ലാത്തതും ആണെന്ന് യുക്തിവാദികള്‍ക്ക് തെന്നെയും വാദമില്ല, അതുകൊണ്ട് തെന്നെ യുക്തിവാദികള്‍ക്ക്, വിശ്വാസികളുടെ മേല്‍ അധാര്‍മികത ആരോപിക്കാന്‍ കഴിയില്ല.



ഇവിടെ വിശ്വാസികളുടെ ഈ വിഷയകമായ വീക്ഷണം കൂടി നമ്മുക്ക് വിശദീകരിച്ചു കൊടുക്കാം. അതായത്, മനുഷ്യന്‍ ഇതര ജീവ ജാലങ്ങളില്‍ നിന്നും വിത്യസ്തമായ ഒരു സൃഷ്ടിയാണെന്നും, കേവലമായ നന്മ തിന്മകള്‍ ഉണ്ട് എന്നും വിശ്വാസി വിശ്വസിക്കുന്നു. ഈ മൂല്യങ്ങള്‍ കേവലമാണെന്നും മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതങ്ങനെ തെന്നെയായിരിക്കും എന്നും വിശ്വാസി കരുതുന്നു. ഒരര്‍ത്ഥത്തില്‍ യുക്തിവാദികള്‍ അടക്കം എല്ലവാരും ഇത് വിശ്വസിക്കുന്നുണ്ട്, പുറമേക്ക് ഇങ്ങനെ വാദിക്കാറില്ലെങ്കിലും, കാരണം അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്കും ധാര്‍മികമായ നിയമങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കഴിയും എന്നവര്‍ വാദിക്കാറുള്ളത്. എന്നാല്‍ ദൈവത്തെ ഒഴിച്ച് നിര്‍ത്തിയാല്‍, കേവലമായ നന്മ തിന്‍മകള്‍ ഇല്ല തെന്നെ. അതുകൊണ്ട് തെന്നെ, കേവലമായ നന്മ തിന്‍മകള്‍ ഉണ്ട് എങ്കില്‍ അത് ദൈവം ഉണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.



4. മതങ്ങങ്ങളില്ലാത്ത ലോകം നന്‍മ നിറഞ്ഞതാകുമോ ?

യഥാര്‍ത്ഥത്തില്‍ യുക്തിവാദികളില്‍ നിന്നും വരാറുള്ള വളരെ നിരുത്തരവാദപരമായ ഒരു വാദഗതിയാണ് മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നത്. മതങ്ങളില്ലാത്ത ഒരു ലോകം സമാധാനപൂര്‍ണമാകുമോ ? സാധ്യത കുറവാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും, ഹിരോഷിമയും, നാഗസാക്കിയും, വിയറ്റ്നാമും മൊന്നും മതം മൂലമുണ്ടായതല്ല. സെപ്റ്റംബര്‍ 11 ഉം, അഫ്ഗാനിസ്ഥാന്‍ ഇറാഖ് യുദ്ധങ്ങള്‍ക്കുമെല്ലാം കാരണം മതമാണെന്ന ലളിത യുക്തി സാമ്രാജത്യത്തെയും അവരുടെ രീതികളെയും നിരീക്ഷിക്കുന്ന യുക്തിവാദികള്‍ക്ക് ഏതായാലും ഉണ്ടായിരിക്കുകയില്ല. തീര്‍ച്ചയായും മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മിലടിച്ചിട്ടുണ്ട്, പലപ്പോഴും സങ്കുചിത ദേശീയതയും, അധികാര കൊതിയും മതവികാരത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു, പക്ഷെ ഇതല്ലാം മതം ഉള്ളത് കൊണ്ടാണെന്ന് പറയുന്നത് യുക്തിയല്ല. കേവലം ഫുട്ബാള്‍ കളിയുടെ പേരില്‍ പോലും മനുഷ്യര്‍ ചേരി തിരിഞ്ഞു തല്ലു കൂടിയുട്ടുണ്ട്, എന്ന് കരുതി ആ കളിയാണ് കുഴപ്പങ്ങള്‍ക്ക് കാരണം എന്നാരും പറയില്ലല്ലോ. അതോടൊപ്പം മതങ്ങള്‍ മനുഷ്യ സമൂഹത്തിന്ന് നല്‍കിയ സംഭാവനകളും നാം ഓര്‍ക്കേണ്ടതുണ്ട്, ലോകത്ത് ഏറ്റവും അധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മത വിശ്വാസികളാണ്, പല മനുഷ്യര്‍ക്കും ജീവിതത്തിന്ന് അര്‍ത്ഥവും ദിശാ ബോധവും നല്‍കുന്നതും മതമാണ്‌. സ്വാര്‍ഥതയുടെ ഈ മുതലാളിത്ത ലോകത്ത്, പാവപ്പെട്ടവന്റെയും, പാര്ശ്വവല്‍കരിക്ക പെട്ടവന്റെയും കൂടെ നില്‍ക്കുന്നത് ഇന്നും മത ദര്‍ശനങ്ങളാണ്.

ഖുര്‍ആനിലെ ഭൂമി പരന്നതോ ?

വിശുദ്ധ ഖുര്‍ആനിലെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട മലയാളത്തില്‍ ബ്ലോഗ്‌ എഴുതിയ ബൂലോഗത്തെ ഒരു പ്രമുഖ ഇസ്ലാം വിമര്‍ശകനുമായി കമ്മന്റിലൂടെ സംവദിച്ചിരുന്നു. അന്നെഴുതിയ മറുപടിയാണ് ഇവിടെ ഒരു പോസ്റ്റ്‌ ആയി കൊടുക്കുന്നത്. വിമര്‍ശനം ഖുര്‍ആനില്‍ ഭൂമിയെ കുറിച്ച പ്രയോഗിച്ചിട്ടുള്ള "പരത്തി","വിശാലമാക്കി" പോലെയുള്ള പ്രയോഗങ്ങളള്‍ കേന്ദ്രീകരിച്ചാണ്. ഖുര്‍ആനില്‍ ഭൂമിയെ വിരിപ്പിനോട് ഉപ്മിച്ചിട്ടുണ്ട് അത് കൊണ്ട് ഖുര്‍ആനിലെ ഭൂമി വിരിപ്പു പോലെ പരന്നതാണ് എന്നും, ആധുനിക മുസ്ലിംകള്‍ അത് ഉരുട്ടാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ആക്ഷേപം. വിമര്‍ശകര്‍ ഉദ്ധരിക്കാരുള്ള ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക.

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ടു ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെകൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട് (ഖുര്‍ആന്‍ 13:03)

ഭുമിയെ ഞാന്‍ ഒരു വിരിപ്പാക്കിയില്ലേ?(ഖുര്‍ആന്‍ 78:6)

ഈ സൂക്തതങ്ങളില്‍ നിന്നും,ഖുര്‍ആനിന്‍റെ രചയിതാവ് ഭൂമിയുടെ ആകൃതിയെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കാമോ? മുസ്ലിംകള്‍ ഖുര്‍ആനില്‍ നിന്നും അങ്ങനെ മനസ്സിലാകുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നോ? നമ്മുക്ക് പരിശോധിക്കാം।


ആദ്യമായി മനസ്സിലാക്കേണ്ടത്‌, ഭൂമിയുടെ ഗോളാകൃതി കണ്ടുപിടിച്ചത്‌ ഗലീലിയയോ, കോപ്പര്‍നിക്കസോ അല്ല എന്നതാണ്. ക്രിസ്തുവിനു ആറു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ഗ്രീക്ക്‌ തത്വചിന്തകര്‍ മനസ്സിലാക്കിയിരിന്നു. ടോളമിയുടെ പ്രാപഞ്ചിക മാതൃക ഭൂകേന്ദ്രീകൃതമായിരുന്നെങ്കിലും ഭൂമിയടക്കമുള്ള ഗോളങ്ങളുടെ ആകൃതി ഉരുണ്ടത് തെന്നെയായിരുന്നു. ഒരു വിധം എല്ലാ ഗ്രീക്ക്‌ തത്ത്വചിന്തകരും ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിച്ചിരുന്നു പൈതഗോറസ്(Pythagoras 570 BC), ഹെറോടോടസ് (Herodotus 431 BC) , പ്ലാടോ (Plato 427 BC), അറിസ്ടോട്ടില്‍ (Aristotle 384 BC), എറാസ്തെനിസ്(Eratosthenes 276 BC) പോലുല്ലവരെല്ലാം തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് മനസ്സിലാക്കിയിരുന്നു എറാസ്തെനിസ് 240 ബി സി യില്‍ ഭൂമിയുടെ ചുറ്റളവ്‌ അളക്കാന്‍ പോലും ശ്രമിച്ചു।
രസകരമായ വസ്തുത, ഈ വിമര്‍ശകര്‍ പലപ്പോഴും പറയാറുള്ളത്‌,പ്രാചീന അറബികള്‍ക്ക് ഗ്രീക്ക്‌ തത്വചിന്തകളുമായി പരിചയമുണ്ടായിരുന്നു എന്നും ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ പരാമര്‍ശങ്ങള്‍, മുഹമ്മദ്‌ നബി ഗ്രീക്ക്‌ ശാസ്ത്രഞ്ജരില്‍ നിന്നും കടമെടുത്തതാണ് എന്നു മാണ്. ഏതായിരുന്നാലും ആദ്യകാല മുസ്ലിംകളും ഭൂമി ഉരുണ്ടതാണ് എന്ന് തെന്നെയാണ് മനസ്സിലാക്കിയിരുന്നത്.  A History of Astronomy from Thales to Kepler (Auothered by Ile Dreyar 2nd Edn, Dover Publication, New York) എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക.

"Any how, the fact of the earth being a sphere of very small dimensions in comparison to the size of the universe was accepted without a position by every Arabian Scholar, and the very first scientific work undertaken after the vise of Astronomy among them was a determination of the size of the earth। It was carried out by order of Khalif Al-Mamoon in the plane Palmyr...The cricumference of the earth being 20400 miles and the diameter 6500 miles"
"പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ പരിമാണം മാത്രമുള്ള ഒരു ഗോളമാണ് ഭൂമിയെന്ന വസ്തുത ഏതോ വിധത്തില്‍ അറേബ്യന്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അനിഷേധ്യമായ സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു। അവര്‍ക്കിടയില്‍ ജോതിശാസ്ത്രത്തിന്റെ ഉദ്ഗതിയെ തുടര്‍ന്ന് ആദ്യമായി നടത്തപ്പെട്ട ശാസ്ത്രീയ സംരംഭം ഭൂമിയുടെ വലിപ്പം നിര്‍ണയിക്കുകയായിരുന്നു. പാല്‍മിറ സമതലത്തില്‍ ഖലീഫ മാമൂന്റെ ഉത്തരവ് പ്രകാരമാണ് അത് നടന്നത്...അങ്ങിനെ ഭൂമിയുടെ ചുറ്റളവ്‌ 20400 നാഴികയായും വ്യാസം 6500 നാഴികയായും കണക്കാക്കപ്പെട്ടു. (ഉദ്ധരണം: ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍: ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌)"

ഗലീലിയോ ജനിക്കുന്നതിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ്, 830 AD യില്‍ ആണ് ഇത് നടന്നത് എന്നും, ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഖലീഫയാണ് ഈ സംരംഭത്തിന്ന് ഉത്തരവ് നല്‍കിയത് എന്നും ഓര്‍ക്കുക. ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി കണക്കാക്കിയ മറ്റൊരു മുസ്ലിംപണ്ഡിതനായിരുന്നു അല്‍-ബിറൂനി (Abu Rayhan Biruni 973 AD) അദ്ദേഹം ഭൂമിയുടെ ആരമായി കണക്ക് കൂട്ടിയത്‌ 6,339.9km ആണ്, ഇത് യഥാര്‍ത്ഥ അളവിനേക്കാള്‍ വെറും 16.8 കിലോ മീറ്റര്‍ മാത്രമേ വിത്യാസമുള്ളൂ എന്നോര്‍ക്കുക. പടിഞ്ഞാറിന്നു ഈ അളവ് കിട്ടുന്നതിനു പതിനാറാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു എന്നതും സ്മരണീയമാണ്.
(അവലംബം: http://en.wikipedia.org/wiki/Biruni )

ഇവരെല്ലാവരും തെന്നെ ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിച്ചവരും ഖുര്‍ആന്‍ അറിയുന്നവരും ആയിരുന്നു. അവരാരും തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കുന്നത് ഖുര്‍ആനിന്ന് വിരുദ്ധമാണ് എന്ന് മനസ്സിലാക്കിയില്ല. അക്കാലത്തെ അറിയപ്പെടുന്ന ഒരു മുസ്ലിം പണ്ഡിതനും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.  യഥാര്‍ത്ഥത്തില്‍ ആദ്യകാല മുസ്ലിം പണ്ഡിതന്മാര്‍ ആരും തെന്നെ മനസ്സിലാക്കാത്ത ഒരു കാര്യമാണ് നമ്മുടെ ആധുനിക യുക്തിവാദികള്‍ ഖുര്‍ആനില്‍നിന്നും മനസ്സിലാക്കുന്നത്. ഇബ്നുതൈമിയയെ(1263-1328 AD) പോലുള്ള ആദ്യ കാല ഇസ്ലാമിക പണ്ഡിതന്മാര്‍ ഭൂമി ഉരുണ്ടതാണ് എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ എകാഭിപ്രായമാണ് (ഇജ്മാ) എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസിയും ഇക്കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ യുക്തിവാദികള്‍ക്ക് ഏതായാലും ഇവരെക്കാളും ഖുര്‍ആന്‍ പാണ്ഡിത്യവും അറബി ഭാഷാ പരിജ്ഞാനവും ഉണ്ടാവില്ലല്ലോ.

ആകൃതിയോ പ്രകൃതിയോ?
ഈ സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുക്കാതെ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും അവ ആകൃതിയെ കുറിക്കുന്നവയല്ല, മറിച്ച് ഭൂമിയുടെ പ്രകൃതിയെ കുറിച്ചാണ് എന്ന്. ഖുര്‍ആന്‍ ഭൂമിയെ വിരിപ്പിനോട് മാത്രമല്ല ഉപമിചിട്ടുള്ളത് മെത്തയോടും, തൊട്ടിലിനോടും എല്ലാം ഉപമിചിട്ടുണ്ട്. ഇവയെല്ലാം ഒരേ ആകൃതിയാണോ? തൊട്ടില്‍ വിരിപ്പ് പോലെ പരന്ന് നിശ്ച്ചേട്ടമായി കിടക്കുന്നതാണോ? ഈ സൂക്തങ്ങള്‍ ഭൂമി ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി ഉള്ളതല്ല, മനുഷ്യര്‍ക്ക്‌ വേണ്ടി ഭൂമിയെ എങ്ങനെ വാസയോഗ്യമാക്കി തന്നിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഖുര്‍ആന്‍. ഭൂമിയെ പരവതാനി പോലെയും, മെത്ത പോലെയും, തൊട്ടില്‍ പോലെയും എല്ലാം വിതാനിച്ച സൃഷ്ടികര്‍ത്താവിനെ മനുഷ്യന് എങ്ങനെയാണ് നിഷേധിക്കാന്‍ കഴിയുക എന്നതാണ് ഖുര്‍ആന്‍റെ ചോദ്യം. ആ സൂക്തം ഒന്നുകൂടി വായിച്ചു നോക്കൂ!

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)


ഇനി, ഇവിടെ വിരിപ്പിന്നു പകരം, യുക്തിവാദികള്‍ പറയുന്ന പോലെ "ഭൂമിയെ നിങ്ങള്‍ക്ക്‌ പന്ത് പോലെ ആക്കി തരികയും" എന്ന് വായിച്ചു നോക്കൂ। അസംബന്ധമായി തോന്നുന്നില്ലേ ? "അര്‍ള്" എന്ന അറബി പദം‍, ഭൂമിയെ മൊത്തം അല്ലാതെ, നാം കാണുന്ന ഭൂപ്രദേശത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും എങ്ങനെ ഉപയോഗിക്കാറുണ്ടല്ലോ?തീര്‍ച്ചയായും ഭൂമിയെ മെത്ത പോലെ, വിരിപ്പ് പോലെ, തോട്ടില്‍ പോലെ വിതാനിച്ച ദൈവത്തിന്നു നാം നന്ദി പറയണം. നാം അറിഞ്ഞിടത്തോളം ഭൂമി മാത്രമേ മനുഷ്യന് വാസയോഗ്യമായി ഈ പ്രപഞ്ചത്തില്‍ ഉള്ളൂ.

ഈ സൂക്തങ്ങള്‍ ഉപയോഗിച്ച് ആധുനിക മുസ്ലിംകള്‍ ഭൂമി ഉരുട്ടുന്നത് വരെ, എല്ലാ മുസ്ലിംകളും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയത്‌ പരന്ന ഭൂമിയാണ് എന്ന് പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ചരിത്രവും അറിയാത്തവരാണ് എന്ന് പറയേണ്ടി വരും.